കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി പൂർണമായും മാനിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജനാധിപത്യത്തിൽ ജയവും തോൽവിയും സാധാരണമാണ്. പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രതികരിച്ച് മുൻ മുഖ്യമന്ത്രി രംഗത്തുവന്നത്.
തുടർഭരണത്തിന് തക്കതായി ഇടതുമുന്നണി സർക്കാർ ഒന്നും ചെയ്തില്ല. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ജനവിധിക്ക് വിരുദ്ധമായിട്ടാണ് സംഭവിച്ചത്. ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്താൽ രാഷ്ട്രീയ രംഗത്ത് സുഗമമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
വാശിയേറിയ മത്സരത്തിനൊടുവിലാണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വിജയമുറപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് ഉമ്മൻ ചാണ്ടിക്ക് ശക്തമായ വെല്ലുവിളിയാണ് ഉയർത്തിയത്.
അതേസമയം, വാശിയേറിയ മത്സരം നടന്ന പാലക്കാട് ഷാഫി പറമ്പിൽ വിജയിച്ചു. വോട്ടെണ്ണൽ തുടങ്ങി അവസാന മണിക്കൂറുകള്‍ വരെ ബിജെപി സ്ഥാനാര്‍ഥി മെട്രോമാൻ ഇ ശ്രീധരനാണ് ലീഡ് ചെയ്തതിരുന്നത്. അവസാന നിമിഷത്തിലെ ഫോട്ടോഫിനിഷിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിൽ വിജയിച്ചത്.
ജില്ലയിൽ യുഡിഎഫ് ശക്തികേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് വട്ടവും കോൺഗ്രസ് എം എൽ എ ഷാഫി പറമ്പിലിന് തന്നെയായിരുന്നു വിജയം. 2006 ൽ വിജയിച്ച സിപിഎം സ്ഥാനാര്‍ഥി കെ കെ ദിവാകരനെ പരാജയപ്പെടുത്തിയായിരുന്നു ഷാഫിയുടെ വിജയം. 1967, 1970, 1996 എന്നീ തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് സിപിഎം സ്ഥാനാര്‍ഥികള്‍ മത്സരിച്ചു വിജയിച്ചത്.
തുടർഭരണത്തിന് തക്കതായി ഇടതുമുന്നണി സർക്കാർ ഒന്നും ചെയ്തില്ല. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ജനവിധിക്ക് വിരുദ്ധമായിട്ടാണ് സംഭവിച്ചത്. ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്താൽ രാഷ്ട്രീയ രംഗത്ത് സുഗമമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
വാശിയേറിയ മത്സരത്തിനൊടുവിലാണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വിജയമുറപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് ഉമ്മൻ ചാണ്ടിക്ക് ശക്തമായ വെല്ലുവിളിയാണ് ഉയർത്തിയത്.
അതേസമയം, വാശിയേറിയ മത്സരം നടന്ന പാലക്കാട് ഷാഫി പറമ്പിൽ വിജയിച്ചു. വോട്ടെണ്ണൽ തുടങ്ങി അവസാന മണിക്കൂറുകള്‍ വരെ ബിജെപി സ്ഥാനാര്‍ഥി മെട്രോമാൻ ഇ ശ്രീധരനാണ് ലീഡ് ചെയ്തതിരുന്നത്. അവസാന നിമിഷത്തിലെ ഫോട്ടോഫിനിഷിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിൽ വിജയിച്ചത്.
ജില്ലയിൽ യുഡിഎഫ് ശക്തികേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് വട്ടവും കോൺഗ്രസ് എം എൽ എ ഷാഫി പറമ്പിലിന് തന്നെയായിരുന്നു വിജയം. 2006 ൽ വിജയിച്ച സിപിഎം സ്ഥാനാര്‍ഥി കെ കെ ദിവാകരനെ പരാജയപ്പെടുത്തിയായിരുന്നു ഷാഫിയുടെ വിജയം. 1967, 1970, 1996 എന്നീ തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് സിപിഎം സ്ഥാനാര്‍ഥികള്‍ മത്സരിച്ചു വിജയിച്ചത്.