കൊച്ചി: നിലവിൽ താൻ പാര്‍ട്ടിയ്ക്കൊപ്പമാണെങ്കിലും ഭാവിയിലെ കാര്യം പറയാനാകില്ലെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ഒരാള്‍ പോലും പാര്‍ട്ടി വിടരുതെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും എന്നാൽ ചില വിഷമങ്ങള്‍ പിന്തുടരുന്നുണ്ടെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. അര്‍ഹതയില്ലാത്തവര്‍ കയറി വരുന്നതു കാണുമ്പോള്‍ വിഷമമുണ്ടെന്നും പത്മജ ഒരു അഭിമുഖത്തിൽ പറഞ്ഞു.
മുതിര്‍ന്ന നേതാക്കളായ കെ വി തോമസിനും പിജെ കുര്യനുമെതിരെ പാര്‍ട്ടി അച്ചടക്ക നടപടി തീരുമാനിക്കുന്നതിനിടയിലാണ് പത്മജ വേണുഗോപാലിൻ്റെ പ്രതികരണം. കഴിവില്ലാത്തതുകൊണ്ടോ പ്രവര്‍ത്തിക്കാത്തതു കൊണ്ടോ അല്ല പലപ്പോഴും തഴയപ്പെടുന്നത് എന്നായിരുന്നു പത്മജയുടെ പരാമര്‍ശം. നിലവിൽ എന്തു വന്നാലും താൻ പാര്‍ട്ടിയ്ക്കൊപ്പമാണെന്നും എന്നാൽ ഭാവിയിലെ കാര്യം തനിക്ക് പറയാൻ കഴിയില്ലെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി. കൗമുദി യൂട്യൂബ് ചാനലിനോടു സംസാരിക്കവേയാണ് പത്മജ കോൺഗ്രസിലെ ഭാവി സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. Also Read: റോയിയുടെ വീക്നസ് അറിഞ്ഞത് സൈജുവിലൂടെ; പെൺകുട്ടി പെട്ടത് അഞ്ജലി ഒരുക്കിയ കെണിയിൽ, എല്ലാം ആ 13 ലക്ഷത്തിന് വേണ്ടി
അര്‍ഹതയില്ലാത്തവര്‍ക്ക് പാര്‍ട്ടിയിൽ സ്ഥാനം ലഭിക്കുന്നതു കാണുമ്പോള്‍ വിഷമമുണ്ടെന്ന് പത്മജ പറഞ്ഞു. അവര്‍ക്ക് അംഗീകാരം കിട്ടുമ്പോള്‍ തനിക്കൊന്നുമില്ലെന്നും എന്നാൽ എവിടെയൊക്കെയോ പക്ഷഭേദം കാണിക്കുന്നുണ്ടെന്ന വിഷമം തോന്നാറുണ്ടെന്നുമായിരുന്നു പത്മജയുടെ പ്രതികരണം.
കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റ് ജെബി മേത്തറിനു നല്‍കിയതിലും പത്മജ നീരസം മറച്ചു വെച്ചില്ല. ഒരു വനിതയ്ക്ക് സീറ്റ് നല്‍കിയതിൽ സന്തോഷമുണ്ടെന്നും എന്നാൽ ജെബി മേത്തറിന് സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു പത്മജ പറഞ്ഞു. കെ കരുണാകരൻ്റെ മക്കളോട് എക്കാലത്തും പാര്‍ട്ടിയ്ക്ക് ചിറ്റമ്മ നയമുണ്ടെന്നും പത്മജ ആരോപിച്ചു. താൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ പരാജയപ്പെട്ടത് കൂടെ നിന്നവര്‍ കാലു വാരിയതു കൊണ്ടാണെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. താൻ ജയിക്കണമെന്ന് കോൺഗ്രസുകാര്‍ വിചാരിച്ചിരുന്നില്ലെന്നും താൻ വിശ്വസിച്ചിരുന്നവര്‍ പോലും ചതിച്ചെന്നും പത്മജ ആരോപിച്ചു.
Also Read: കോൺഗ്രസിനെ തകർത്ത് ബിജെപിയ്ക്ക് ചിരപ്രതിഷ്ഠ കൊടുക്കാമെന്ന സിപിഎം ചിന്ത അപകടകരം: കെ സുധാകരൻ
കെവി തോമസ് പാര്‍ട്ടിയിൽ നിന്ന് പരമാവധി കാര്യങ്ങള്‍ നേടിയെടുത്തിട്ടുണ്ടെന്നും എന്നാൽ അദ്ദേഹത്തിൽ നിന്ന് ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും പത്മജ പറഞ്ഞു. എന്നാൽ തോമസ് മാഷിന് തന്‍റേതായ വിഷമങ്ങള്‍ ഉണ്ടാകാമെന്നും അല്ലെങ്കിൽ ആരും ഇത്തരത്തിൽ ഒരു തീരുമാനമെടുക്കില്ലെന്നുമായിരുന്നു പത്മജയുടെ വാക്കുകള്‍.
സിപിഎം പാര്‍ട്ടി കോൺഗ്രസിൽ പങ്കെടുത്തതിനു പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡ് മുതിര്‍ന്ന നേതാവിനെതിരെ അച്ചടക്ക നടപടിയ്ക്ക് ഒരുങ്ങുന്നതിനിടയിലാണ് പുതിയ നീക്കങ്ങള്‍. സിപിഎം വേദിയിലെത്തിയതിൻ്റെ പേരിൽ എഐസിസി അച്ചടക്കസമിതി നല്‍കിയ നോട്ടീസിന് കെ വി തോമസ് കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കേ കെ വി തോമസിനെതിരെ കോൺഗ്രസ് ഉടൻ നടപടിയെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
മുതിര്‍ന്ന നേതാക്കളായ കെ വി തോമസിനും പിജെ കുര്യനുമെതിരെ പാര്‍ട്ടി അച്ചടക്ക നടപടി തീരുമാനിക്കുന്നതിനിടയിലാണ് പത്മജ വേണുഗോപാലിൻ്റെ പ്രതികരണം. കഴിവില്ലാത്തതുകൊണ്ടോ പ്രവര്‍ത്തിക്കാത്തതു കൊണ്ടോ അല്ല പലപ്പോഴും തഴയപ്പെടുന്നത് എന്നായിരുന്നു പത്മജയുടെ പരാമര്‍ശം. നിലവിൽ എന്തു വന്നാലും താൻ പാര്‍ട്ടിയ്ക്കൊപ്പമാണെന്നും എന്നാൽ ഭാവിയിലെ കാര്യം തനിക്ക് പറയാൻ കഴിയില്ലെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി. കൗമുദി യൂട്യൂബ് ചാനലിനോടു സംസാരിക്കവേയാണ് പത്മജ കോൺഗ്രസിലെ ഭാവി സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്.
അര്‍ഹതയില്ലാത്തവര്‍ക്ക് പാര്‍ട്ടിയിൽ സ്ഥാനം ലഭിക്കുന്നതു കാണുമ്പോള്‍ വിഷമമുണ്ടെന്ന് പത്മജ പറഞ്ഞു. അവര്‍ക്ക് അംഗീകാരം കിട്ടുമ്പോള്‍ തനിക്കൊന്നുമില്ലെന്നും എന്നാൽ എവിടെയൊക്കെയോ പക്ഷഭേദം കാണിക്കുന്നുണ്ടെന്ന വിഷമം തോന്നാറുണ്ടെന്നുമായിരുന്നു പത്മജയുടെ പ്രതികരണം.
കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റ് ജെബി മേത്തറിനു നല്‍കിയതിലും പത്മജ നീരസം മറച്ചു വെച്ചില്ല. ഒരു വനിതയ്ക്ക് സീറ്റ് നല്‍കിയതിൽ സന്തോഷമുണ്ടെന്നും എന്നാൽ ജെബി മേത്തറിന് സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു പത്മജ പറഞ്ഞു. കെ കരുണാകരൻ്റെ മക്കളോട് എക്കാലത്തും പാര്‍ട്ടിയ്ക്ക് ചിറ്റമ്മ നയമുണ്ടെന്നും പത്മജ ആരോപിച്ചു. താൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ പരാജയപ്പെട്ടത് കൂടെ നിന്നവര്‍ കാലു വാരിയതു കൊണ്ടാണെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. താൻ ജയിക്കണമെന്ന് കോൺഗ്രസുകാര്‍ വിചാരിച്ചിരുന്നില്ലെന്നും താൻ വിശ്വസിച്ചിരുന്നവര്‍ പോലും ചതിച്ചെന്നും പത്മജ ആരോപിച്ചു.
Also Read: കോൺഗ്രസിനെ തകർത്ത് ബിജെപിയ്ക്ക് ചിരപ്രതിഷ്ഠ കൊടുക്കാമെന്ന സിപിഎം ചിന്ത അപകടകരം: കെ സുധാകരൻ
കെവി തോമസ് പാര്‍ട്ടിയിൽ നിന്ന് പരമാവധി കാര്യങ്ങള്‍ നേടിയെടുത്തിട്ടുണ്ടെന്നും എന്നാൽ അദ്ദേഹത്തിൽ നിന്ന് ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും പത്മജ പറഞ്ഞു. എന്നാൽ തോമസ് മാഷിന് തന്‍റേതായ വിഷമങ്ങള്‍ ഉണ്ടാകാമെന്നും അല്ലെങ്കിൽ ആരും ഇത്തരത്തിൽ ഒരു തീരുമാനമെടുക്കില്ലെന്നുമായിരുന്നു പത്മജയുടെ വാക്കുകള്‍.
സിപിഎം പാര്‍ട്ടി കോൺഗ്രസിൽ പങ്കെടുത്തതിനു പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡ് മുതിര്‍ന്ന നേതാവിനെതിരെ അച്ചടക്ക നടപടിയ്ക്ക് ഒരുങ്ങുന്നതിനിടയിലാണ് പുതിയ നീക്കങ്ങള്‍. സിപിഎം വേദിയിലെത്തിയതിൻ്റെ പേരിൽ എഐസിസി അച്ചടക്കസമിതി നല്‍കിയ നോട്ടീസിന് കെ വി തോമസ് കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കേ കെ വി തോമസിനെതിരെ കോൺഗ്രസ് ഉടൻ നടപടിയെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.