തിരുവനന്തപുരം: കെ റെയിൽ സർവേക്കെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പി സി വിഷ്ണുനാഥ് എംഎൽഎ. സർവേയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പോലീസിന്റെ ഭാഗത്തു നിന്നും ജനങ്ങൾ അതിക്രമം നേരിടേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. ഒരു സുപ്രഭാതത്തിൽ വീട്ടിലേക്ക് കയറി വരികയാണ് പോലീസ്. എന്നിട്ട് അടുക്കളയ്ക്കകത്ത് മഞ്ഞ കല്ല് കുഴിച്ചിടുകയാണ്. യാതൊരു മാനദണ്ഡവും പാലിച്ചല്ല ഇത് ചെയ്യുന്നതെന്നും വിഷ്ണുനാഥ് ആരോപിച്ചു. നിയമസഭയിൽ കെ റെയിൽ വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുകയായിരുന്നു വിഷ്ണുനാഥ്. Also Read: രാജ്യസഭയിലേക്ക് റഹീമോ വിജൂ കൃഷ്ണനോ? വിപി സാനുവിനും സാധ്യത; രണ്ടാമത്തെ സീറ്റ് സിപിഐയ്ക്ക് ലഭിക്കുമോ?
ജനങ്ങൾ സമാധാനത്തോടെ ജീവിക്കുന്ന വീടുകളിലേക്ക് നൂറു കണക്കിന് പോലീസുകാർ ഇരച്ചു വന്ന് ആക്രമിക്കുകയാണ്. ഒരു നോട്ടീസ് പോലും കൊടുക്കാതെ മഞ്ഞ കല്ല് കുഴിച്ചിടുകയാണ്. വിനാശകരമായ ഫാസിസ്റ്റ് പദ്ധതിയായ കെ റെയിലിനു വേണ്ടി കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അതിക്രമം പോലീസ് അഴിച്ചു വിടുകയാണെന്നും വിഷ്ണുനാഥ് ആരോപിച്ചു.
കുട്ടികളുടെ മുന്നിൽ വെച്ച് മാതാപിതാക്കളെ മർദ്ദിച്ചു. വയോധികരെ പോലും സ്വന്തം ഭൂമിയിൽ നിന്നും വലിച്ച് പുറത്തിട്ടു. ഇത് എന്ത് ആഘാത പഠനമാണെന്നും വിഷ്ണുനാഥ് ചോദിച്ചു. കഴിഞ്ഞ ഒക്ടോബറിൽ കെ റെയിൽ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ചപ്പോൾ പ്രതിപക്ഷവുമായി ചർച്ചയ്ക്കില്ലെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ മാർച്ച് ആയപ്പോൾ സർക്കാരിന് ചർച്ചയ്ക്ക് തയ്യാറാകേണ്ടി വന്നെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
Also Read: 'സാന്നിധ്യം, സമരം, ശരീരം'; ആത്മകഥയുമായി രഹ്ന ഫാത്തിമ; ധാരണകൾ മാറുമെന്ന് പ്രതീക്ഷ
കോർപ്പറേറ്റുകളേയും സമ്പന്ന വർഗത്തേയും സഹായിക്കാനാണ് ഈ പദ്ധതി. സമാധാനപരമായി ജീവിക്കുന്ന ജനങ്ങളുടെ അടുക്കളയിലാണ് മഞ്ഞ കല്ലിടുന്നത്. പാരിസ്ഥിതികമായി കേരളത്തെ തകർക്കുന്ന പദ്ധതിയാണിതെന്നും വിഷ്ണുനാഥ് പറഞ്ഞു.
ജനങ്ങൾ സമാധാനത്തോടെ ജീവിക്കുന്ന വീടുകളിലേക്ക് നൂറു കണക്കിന് പോലീസുകാർ ഇരച്ചു വന്ന് ആക്രമിക്കുകയാണ്. ഒരു നോട്ടീസ് പോലും കൊടുക്കാതെ മഞ്ഞ കല്ല് കുഴിച്ചിടുകയാണ്. വിനാശകരമായ ഫാസിസ്റ്റ് പദ്ധതിയായ കെ റെയിലിനു വേണ്ടി കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അതിക്രമം പോലീസ് അഴിച്ചു വിടുകയാണെന്നും വിഷ്ണുനാഥ് ആരോപിച്ചു.
കുട്ടികളുടെ മുന്നിൽ വെച്ച് മാതാപിതാക്കളെ മർദ്ദിച്ചു. വയോധികരെ പോലും സ്വന്തം ഭൂമിയിൽ നിന്നും വലിച്ച് പുറത്തിട്ടു. ഇത് എന്ത് ആഘാത പഠനമാണെന്നും വിഷ്ണുനാഥ് ചോദിച്ചു. കഴിഞ്ഞ ഒക്ടോബറിൽ കെ റെയിൽ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ചപ്പോൾ പ്രതിപക്ഷവുമായി ചർച്ചയ്ക്കില്ലെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ മാർച്ച് ആയപ്പോൾ സർക്കാരിന് ചർച്ചയ്ക്ക് തയ്യാറാകേണ്ടി വന്നെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
Also Read: 'സാന്നിധ്യം, സമരം, ശരീരം'; ആത്മകഥയുമായി രഹ്ന ഫാത്തിമ; ധാരണകൾ മാറുമെന്ന് പ്രതീക്ഷ
കോർപ്പറേറ്റുകളേയും സമ്പന്ന വർഗത്തേയും സഹായിക്കാനാണ് ഈ പദ്ധതി. സമാധാനപരമായി ജീവിക്കുന്ന ജനങ്ങളുടെ അടുക്കളയിലാണ് മഞ്ഞ കല്ലിടുന്നത്. പാരിസ്ഥിതികമായി കേരളത്തെ തകർക്കുന്ന പദ്ധതിയാണിതെന്നും വിഷ്ണുനാഥ് പറഞ്ഞു.