ആപ്പ്ജില്ല

'നിയമസഭ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചയാൾ പുനഃസംഘടനാ പട്ടികയിൽ'; കോൺഗ്രസ് നേതൃത്വത്തിനെതിരെ പിഎസ് പ്രശാന്ത്

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പിഎസ് പ്രശാന്ത്. കോൺഗ്രസ് കുത്തഴിഞ്ഞെന്നും യുഡിഎഫ് ദുർബലമായെന്നും കെപിസിസി സെക്രട്ടറി കൂടിയായിരുന്ന പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കുന്ന സമിതികളുടെ റിപ്പോർട്ടിന് മുമ്പ് ഡിസിസി പ്രസിഡന്‍റുമാരെ പ്രഖ്യാപിക്കരുതെന്നാണ് കോൺഗ്രസ് നേതാവ് ആവശ്യപ്പെടുന്നത്. മുൻ എംഎൽഎ പാലോട് രവിക്കെതിരെ രൂക്ഷവിമർശനമാണ് പ്രശാന്ത് ഉയർത്തിയത്.

Samayam Malayalam 15 Aug 2021, 4:46 pm
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പിഎസ് പ്രശാന്ത്. കോൺഗ്രസ് കുത്തഴിഞ്ഞെന്നും യുഡിഎഫ് ദുർബലമായെന്നും കെപിസിസി സെക്രട്ടറി കൂടിയായിരുന്ന പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കുന്ന സമിതികളുടെ റിപ്പോർട്ടിന് മുമ്പ് ഡിസിസി പ്രസിഡന്‍റുമാരെ പ്രഖ്യാപിക്കരുതെന്നാണ് കോൺഗ്രസ് നേതാവ് ആവശ്യപ്പെടുന്നത്. മുൻ എംഎൽഎ പാലോട് രവിക്കെതിരെ രൂക്ഷവിമർശനമാണ് പ്രശാന്ത് ഉയർത്തിയത്.
Samayam Malayalam congress leader ps prasanth against party leadership and palode ravi
'നിയമസഭ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചയാൾ പുനഃസംഘടനാ പട്ടികയിൽ'; കോൺഗ്രസ് നേതൃത്വത്തിനെതിരെ പിഎസ് പ്രശാന്ത്



​തന്നെ തോൽപിക്കാൻ ​ഗൂഢാലോചന നടത്തിയത് പാലോട് രവി

നിയമസഭ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ഗൂഢാലോചന നടത്തിയത് മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ പാലോട് രവിയാണെന്നും പിഎസ് പ്രശാന്ത് ആരോപിച്ചു. തനിക്ക് വേണ്ടി അല്ലാതെ മറ്റൊരാൾക്ക് വേണ്ടിയും പ്രവർത്തിക്കില്ലെന്ന ശീലമാണ് പാലോട് രവിക്ക് ഉള്ളതെന്നും പ്രശാന്ത് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. തന്‍റെ കൈകൾ ശുദ്ധമാണ്. റിയൽ എസ്റ്റേറ്റ് ബിസിനസ്കാരിൽ നിന്നോ ക്വാറി മുതലാളിമാരിൽ നിന്നോ താൻ പണം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​പുനഃസംഘടന നല്ല രീതിയിലല്ല നടക്കുന്നത്

കോൺഗ്രസിൽ പുനഃസംഘടന നല്ല രീതിയിലല്ല നടക്കുന്നതെന്നും പിഎസ് പ്രശാന്ത് ആരോപിച്ചു. കോൺഗ്രസ് സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശ്രമിച്ചവർ ഭാരവാഹികളായി എത്തുന്നത് ഭൂഷണമല്ല. പാലോട് രവിക്കെതിരെ താൻ പരാതി നൽകിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെ ഡിസിസി പ്രസിഡന്‍റ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. പുനഃസംഘടന നല്ല രീതിയിൽ നടക്കാത്തതിനാലാണ് തുറന്ന് പറയുന്നത്. തങ്ങളില്ലെങ്കിൽ കോൺഗ്രസില്ലെന്ന പെരുന്തച്ഛൻ മനോഭാവമാണ് പലർക്കുമെന്നും പ്രശാന്ത് തുറന്നടിച്ചു.

​പാലോട് രവിക്കെതിരെ ഉന്നയിച്ചത് ഗുരുതര ആരോപണം

കോൺഗ്രസിന്‍റെ പ്രധാന നേതാക്കളിലൊരാളായ പാലോട് രവിക്കെതിരെ ഗുരുതര ആരോപണമാണ് പിഎസ് പ്രശാന്ത് ഉന്നയിച്ചത്. നെടുമങ്ങാട് മുൻ എംഎല്‍എ കൂടിയായ പാലോട് രവി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായില്ലെന്നും, പാര്‍ട്ടി വോട്ടുകള്‍ ഭിന്നിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം. ഡിസിസി പ്രസിഡന്‍റ് സാധ്യതാപട്ടികയിൽ തിരുവനന്തപുരത്ത് പാലോട് രവിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രശാന്തിന്‍റെ ആരോപണം.

​വിമർശനത്തിന് പിന്നാലെ പ്രശാന്തിന് സസ്പെൻഷൻ

കോൺഗ്രസ് നേതൃത്വത്തിനെതിരെ വാർത്താസമ്മേളനത്തിൽ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പ്രശാന്തിനെ സസ്പെൻഡ് ചെയ്തു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ആറുമാസത്തേക്കാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. അതേസമയം താൻ കെപിസിസി പ്രസിഡന്‍റിനെ നേരിൽ കണ്ട് കാര്യങ്ങൾ അറിയിക്കുമെന്നും സാധാരണ കോൺഗ്രസുകാരനായി ഉണ്ടാകുമെന്നുമാണ് പ്രശാന്ത് പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്