പാലക്കാട്: ആലത്തൂര്‍ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ വിവാദ പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംഎല്‍എ. പിണറായി വിജയന്റെ ആഭ്യന്തര വകുപ്പിന് അതിനുള്ള തന്റേടമുണ്ടോയെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു. വിജയരാഘവനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ഇടതുമുന്നണി തയ്യാറാകണമെന്നും ഷാഫി ആവശ്യപ്പെട്ടു. ആലത്തൂരില്‍ രമ്യ ഹരിദാസ് വിജയിക്കാന്‍ പോകുന്നതിന്റെ അസ്വസ്ഥതയിലാണ് വിജയരാഘവന് അടക്കമുള്ളവര്‍ രമ്യയെ വ്യക്തിപരമായി പോലും അധിക്ഷേപിക്കാന്‍ തയ്യാറാവുന്നത്. വിജയരാഘവന്റെ പ്രസ്താവന സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമാണ്. സ്പോണ്‍സര്‍ഷിപ്പോ ഗോഡ്ഫാദര്ഷിപ്പോ ഇല്ലാതെ കോണ്‍ഗ്രസില്‍ വളര്‍ന്നുവന്ന സ്ത്രീയാണ് രമ്യ. ആര്‍ക്ക് മുന്നിലും ആത്മാഭിമാനം പണയപ്പെടുത്തിയിട്ടില്ലാത്ത ഒരു സാധാരണ പെണ്‍കുട്ടിയാണവര്‍. എത്ര വനിതാമതില്‍ കെട്ടിയാലും ഉള്ളിലുള്ളത് പുറത്ത് വരുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം.
എന്നാല്‍ രമ്യാ ഹരിദാസിനെതിരെയുള്ള തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കി. സ്ത്രീകൾ പൊതുരംഗത്തേക്ക് കൂടുതൽ വരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താൻ. മാധ്യമങ്ങൾ വ്യാഖ്യാനിച്ച രീതിയിലല്ല തന്റെ പ്രസ്താവനയെന്നും വിജയരാഘവൻ പറഞ്ഞു.
തന്റെ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ രമ്യ വിഷമിക്കേണ്ട സാഹചര്യം ഇല്ല. കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളെയാണ് താൻ വിമർശിച്ചത്. വ്യക്തിപരമായ അധിക്ഷേപത്തിന് താൻ മുതിർന്നിട്ടില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ എല്‍ഡിഎഫ് കണ്‍വീനര്‍ അപമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.
അതേസമയം എ വിജയരാഘവന് എതിരെ പരാതി നല്കാന് ആണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് രമ്യ ഹരിദാസും മാധ്യമങ്ങളോട് പറഞ്ഞു. പൊന്നാനിയില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ രമ്യയെ അധിക്ഷേപിച്ച് സംസാരിച്ചത്.
''സ്ഥാനാർത്ഥിത്ഥിയായതിന് പിന്നാലെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ടതിന് ശേഷം ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല.'' എന്നായിരുന്നു എ വിജയരാഘവന്റെ വാക്കുകള്‍.
രമ്യ ഹരിദാസിന് എതിരെയുള്ള പരാമര്‍ശത്തിന് ശേഷം വ്യാപകമായ വിമര്‍ശനമാണ് എ വിജയരാഘവന് നേരിട്ടത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് വിജയരാഘവന് നടത്തിയതെന്നും വിജയരാഘവനെതിരെ കേസെടുക്കണമെന്നും മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് ആവശ്യപ്പെട്ടു.
എന്നാല്‍ രമ്യാ ഹരിദാസിനെതിരെയുള്ള തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കി. സ്ത്രീകൾ പൊതുരംഗത്തേക്ക് കൂടുതൽ വരണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താൻ. മാധ്യമങ്ങൾ വ്യാഖ്യാനിച്ച രീതിയിലല്ല തന്റെ പ്രസ്താവനയെന്നും വിജയരാഘവൻ പറഞ്ഞു.
തന്റെ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ രമ്യ വിഷമിക്കേണ്ട സാഹചര്യം ഇല്ല. കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളെയാണ് താൻ വിമർശിച്ചത്. വ്യക്തിപരമായ അധിക്ഷേപത്തിന് താൻ മുതിർന്നിട്ടില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ എല്‍ഡിഎഫ് കണ്‍വീനര്‍ അപമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.
അതേസമയം എ വിജയരാഘവന് എതിരെ പരാതി നല്കാന് ആണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് രമ്യ ഹരിദാസും മാധ്യമങ്ങളോട് പറഞ്ഞു. പൊന്നാനിയില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ രമ്യയെ അധിക്ഷേപിച്ച് സംസാരിച്ചത്.
''സ്ഥാനാർത്ഥിത്ഥിയായതിന് പിന്നാലെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ടതിന് ശേഷം ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല.'' എന്നായിരുന്നു എ വിജയരാഘവന്റെ വാക്കുകള്‍.
രമ്യ ഹരിദാസിന് എതിരെയുള്ള പരാമര്‍ശത്തിന് ശേഷം വ്യാപകമായ വിമര്‍ശനമാണ് എ വിജയരാഘവന് നേരിട്ടത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് വിജയരാഘവന് നടത്തിയതെന്നും വിജയരാഘവനെതിരെ കേസെടുക്കണമെന്നും മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് ആവശ്യപ്പെട്ടു.