ജോലിയില്ല, സര്‍ക്കാര്‍ കിറ്റ് കൊടുക്കുന്നു; വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാട്; വിമര്‍ശനവുമായി തരൂര്‍
കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണ്. പരാതികൾ ഉയർന്നാൽ അതിന് മറുപടി നൽകും. കഴിഞ്ഞ 14 വർഷമായി താൻ ചെയ്യുന്ന കാര്യങ്ങൾക്ക് പരാതി ഉണ്ടായിരുന്നില്ലെന്നും തരൂർ
ഹൈലൈറ്റ്:
- വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാട്
- ജോലിയില്ല, സര്‍ക്കാര്‍ കിറ്റ് കൊടുക്കുന്നു
- വിമര്‍ശനവുമായി ശശി തരൂര്‍
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. വ്യവസായികൾക്ക് കേരളം സാത്താന്‍റെ നാടാണെന്ന് തരൂർ പറഞ്ഞു. തൊഴിലില്ലായ്മ കേരളത്തിൽ കൂടി വരികയാണ്. യുവജനങ്ങളിൽ 40 ശതമാനം പേർക്ക് ഇവിടെ ജോലിയില്ല. സർക്കാർ കിറ്റുകൊടുക്കുകയാണെന്നും തരൂർ വിമർശിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ശശി തരൂരിന്‍റെ വിവിധ ജില്ലകളിലെ പര്യടനവുമായി ബന്ധപ്പെട്ട വിവാദങ്ങളോടും അദ്ദേഹം പ്രതികരിച്ചു. വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയില്ല. കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണ്. പരിപാടികളെല്ലാം ഡിസിസി പ്രസിഡന്‍റുമാരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read : 'പരിപാടി അറിയിച്ചില്ലെന്ന് പറഞ്ഞത് ശരിയായില്ല, വേണ്ടപ്പെട്ടവരെ അറിയിച്ച ശേഷമാണ് തരൂർ എത്തിയത്'; കോട്ടയം ഡിസിസി പ്രസിഡൻ്റിനെതിരെ കെ മുരളീധരൻ
പരിപാടികൾ സംബന്ധിച്ച് ഡിസിസി പ്രസിഡന്‍റുമാരെ അറിയിച്ച തീയതി അടക്കം എന്‍റെ കയ്യിലുണ്ട്. പരാതികൾ ഉയർന്നാൽ അതിന് മറുപടി നൽകും. കഴിഞ്ഞ 14 വർഷമായി താൻ ചെയ്യുന്ന കാര്യങ്ങൾക്ക് പരാതി ഉണ്ടായിരുന്നില്ല. താൻ ഒരു ഗ്രൂപ്പിന്‍റെയും മെമ്പറല്ലെന്നും എയും ഐയും അല്ല, ഇനി ഒന്നിച്ചാണ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ശശി തരൂരുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലുണ്ടായ വിഭാഗീയതയിൽ മുസ്ലിം ലീഗ് അതൃപ്തി പ്രകടിപ്പിച്ചു. പ്രശ്നങ്ങൾ യുഡിഎഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ പ്രശ്നങ്ങൾ അലോസരപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Also Read : മകരവിളക്ക് ഉത്സവത്തിന് ഒരുങ്ങി ശബരിമല; തീയതിയും സമയവും അറിയാം, വിവരങ്ങൾ
ഇന്ന് ചേർന്ന മുസ്ലിംലീഗ് യോഗത്തിൽ കോൺഗ്രസിലെ വിഭാഗീയത പ്രധാന വിഷയമായി. പ്രശ്നപരിഹാരം ഉടൻ വേണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
നിയമസഭയിൽ ഉന്നയിക്കേണ്ട ചില കാര്യങ്ങളിൽ മുസ്ലിം ലീഗിന് പാർട്ടിയുടെ അഭിപ്രായമുണ്ട്. ലീഗിന്‍റെ അഭിപ്രായം നാളെ ചേരുന്ന യുഡിഎഫ് യോഗത്തിൽ അവതരിപ്പിക്കും. യുഡിഎഫിൽ അഭിപ്രായ സമന്വയം ഉണ്ടാക്കി വിഷയങ്ങൾ സഭയിൽ അവതരിപ്പിക്കും പിഎംഎ സലാമും വിശദീകരിച്ചു.
Also Read : 'പരിപാടി അറിയിച്ചില്ലെന്ന് പറഞ്ഞത് ശരിയായില്ല, വേണ്ടപ്പെട്ടവരെ അറിയിച്ച ശേഷമാണ് തരൂർ എത്തിയത്'; കോട്ടയം ഡിസിസി പ്രസിഡൻ്റിനെതിരെ കെ മുരളീധരൻ
പരിപാടികൾ സംബന്ധിച്ച് ഡിസിസി പ്രസിഡന്‍റുമാരെ അറിയിച്ച തീയതി അടക്കം എന്‍റെ കയ്യിലുണ്ട്. പരാതികൾ ഉയർന്നാൽ അതിന് മറുപടി നൽകും. കഴിഞ്ഞ 14 വർഷമായി താൻ ചെയ്യുന്ന കാര്യങ്ങൾക്ക് പരാതി ഉണ്ടായിരുന്നില്ല. താൻ ഒരു ഗ്രൂപ്പിന്‍റെയും മെമ്പറല്ലെന്നും എയും ഐയും അല്ല, ഇനി ഒന്നിച്ചാണ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ശശി തരൂരുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലുണ്ടായ വിഭാഗീയതയിൽ മുസ്ലിം ലീഗ് അതൃപ്തി പ്രകടിപ്പിച്ചു. പ്രശ്നങ്ങൾ യുഡിഎഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ പ്രശ്നങ്ങൾ അലോസരപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Also Read : മകരവിളക്ക് ഉത്സവത്തിന് ഒരുങ്ങി ശബരിമല; തീയതിയും സമയവും അറിയാം, വിവരങ്ങൾ
ഇന്ന് ചേർന്ന മുസ്ലിംലീഗ് യോഗത്തിൽ കോൺഗ്രസിലെ വിഭാഗീയത പ്രധാന വിഷയമായി. പ്രശ്നപരിഹാരം ഉടൻ വേണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
നിയമസഭയിൽ ഉന്നയിക്കേണ്ട ചില കാര്യങ്ങളിൽ മുസ്ലിം ലീഗിന് പാർട്ടിയുടെ അഭിപ്രായമുണ്ട്. ലീഗിന്‍റെ അഭിപ്രായം നാളെ ചേരുന്ന യുഡിഎഫ് യോഗത്തിൽ അവതരിപ്പിക്കും. യുഡിഎഫിൽ അഭിപ്രായ സമന്വയം ഉണ്ടാക്കി വിഷയങ്ങൾ സഭയിൽ അവതരിപ്പിക്കും പിഎംഎ സലാമും വിശദീകരിച്ചു.