കൊച്ചി: മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിച്ചെന്ന് കോൺഗ്രസ് എംഎൽഎ വി ഡി സതീശൻ. കേരളത്തിലുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് വിശ്വാസയോഗ്യമായ ഒരു പഠനം പോലും സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളിൽ നിന്ന് കൈയൊഴിഞ്ഞു. ഐഐടി ഗാന്ധിനഗറിലെ വിദ്‍ഗധ സമിതിയുടെ റിപ്പോര്‍ട്ടിൽ പ്രളയ കാരണം ഡാം മാനേജ്മെൻ്റിലുണ്ടായ പിഴവാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും ശക്തമായ മഴയാണ് ജൂലൈ 17 ന് ഉണ്ടായത്. പിഴവ് സംഭവിച്ചുവെന്ന് മനസിലായിട്ടും സാധാരണയിൽ കവിഞ്ഞ മഴയാണ് പ്രളയകാരണം എന്ന് പ്രസ്താവിച്ച മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ന് പ്രളയ കാരണങ്ങളെ കുറിച്ച് വിശകലനം നടത്തിയ അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചെന്ന് മന്ത്രി എം എം മണി പറഞ്ഞു. മുൻ യുപിഎ സര്‍ക്കാരിൻ്റെ ആളാണ് അമിക്കസ് ക്യൂറിയെന്നും റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നൽകിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം ഇന്ന് പ്രളയ കാരണങ്ങളെ കുറിച്ച് വിശകലനം നടത്തിയ അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചെന്ന് മന്ത്രി എം എം മണി പറഞ്ഞു. മുൻ യുപിഎ സര്‍ക്കാരിൻ്റെ ആളാണ് അമിക്കസ് ക്യൂറിയെന്നും റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നൽകിയെന്നും അദ്ദേഹം വിമര്‍ശിച്ചു.