ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച വി എം സുധീരൻ്റെ വാര്‍ത്താ സമ്മേളനത്തിൽ നിന്ന് കോൺഗ്രസ് മുൻ എംഎൽഎ ഡി സുഗതൻ ഇറങ്ങിപ്പോയി. വെള്ളാപ്പള്ളിക്കെതിരെ നടത്തിയ സുധീരൻ്റെ പരാമര്‍ശമാണ് സുഗതനെ ചൊടിപ്പിച്ചത്. വെള്ളാപ്പള്ളി നടേശൻ നിലപാട് മാറ്റി പറഞ്ഞ് വിശ്വാസ്യത നഷ്ടപ്പെടുത്തിയ ആളാണ്. സിപിഎം ബിജെപി ബന്ധത്തിൻ്റെ കണ്ണിയായി വെള്ളാപ്പള്ളി മാറിയെന്നുമാണ് സുധീരൻ്റെ വിമർശനം. ഇതേ തുടര്‍ന്നാണ് സുധീരൻ്റെ വാര്‍ത്താ സമ്മേളനത്തിൽ നിന്ന് എസ്എൻ ട്രസ്റ്റ് നിര്‍വാഹക സമിതി അംഗം കൂടിയായ ഡി സുഗതൻ ഇറങ്ങിപ്പോയത്. എസ്എൻഡിപ്പിക്കും വെള്ളാപ്പള്ളിക്കും എതിരെ പറഞ്ഞാൽ താൻ അതിനൊപ്പം ഇരിക്കില്ലെന്ന് ഡി സുഗതൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിലുള്ള പരാമര്‍ശങ്ങളുടെ ആവശ്യമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഡി സുഗതൻ ഇറങ്ങിപ്പോയശേഷം ആലപ്പുഴയിൽ നടന്ന പാർട്ടി യോഗത്തിൽ വി എം സുധീരൻ ക്ഷുഭിതനായി. പാര്‍ട്ടിയിൽ ഒറ്റുകൊടുക്കുന്ന യൂദാസുകള്‍ ഉണ്ട്. സിപിഎമ്മിനെയും ബിജെപിയെയും സഹായിക്കുന്നവരാണ് ഇക്കൂട്ടരെന്നും സുധീരൻ തുറന്നടിച്ചു.
അതേസമയം ഡി സുഗതൻ ഇറങ്ങിപ്പോയശേഷം ആലപ്പുഴയിൽ നടന്ന പാർട്ടി യോഗത്തിൽ വി എം സുധീരൻ ക്ഷുഭിതനായി. പാര്‍ട്ടിയിൽ ഒറ്റുകൊടുക്കുന്ന യൂദാസുകള്‍ ഉണ്ട്. സിപിഎമ്മിനെയും ബിജെപിയെയും സഹായിക്കുന്നവരാണ് ഇക്കൂട്ടരെന്നും സുധീരൻ തുറന്നടിച്ചു.