ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസും കാസര്‍ഗോഡ് നിന്ന് രാജ്മോഹൻ ഉണ്ണിത്താനും മത്സരിക്കും. ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് 13 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ തീരുമാനമായത്. എഐസിസി ഔദ്യോഗികമായി സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും. എറണാകുളം മണ്ഡലത്തിൽ നിലവിലെ എംപിയായ കെ വി തോമസിനെ മാറ്റി ഹൈബി ഈഡൻ എംഎൽഎയെ മത്സരിപ്പിക്കാനാണ് തീരുമാനമായിരിക്കുന്നത്. ഇതിൽ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് കെ വി തോമസ് രംഗത്തെത്തി. സീറ്റ് നിഷേധിച്ചതിൽ ദുഖമുണ്ട്. എന്തു തെറ്റാണ് താൻ ചെയ്തതെന്ന് അറിയില്ലെന്നും കെ വി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം മൂന്ന് സീറ്റുകളിൽ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഇവ ഒഴിച്ചുള്ള പ്രഖ്യാപനമാണ് ഇന്ന് നടക്കുന്നത്. വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് മാറ്റിവെച്ചിരിക്കുന്നത്. വടകര സീറ്റിലും തര്‍ക്കങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
അതേസമയം മൂന്ന് സീറ്റുകളിൽ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഇവ ഒഴിച്ചുള്ള പ്രഖ്യാപനമാണ് ഇന്ന് നടക്കുന്നത്. വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് മാറ്റിവെച്ചിരിക്കുന്നത്. വടകര സീറ്റിലും തര്‍ക്കങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.