തിരുവനന്തപുരം: ഇടുക്കി ലോക് സഭ മണ്ഡലത്തില്‍ പി ജെ ജോസഫ് കോണ്‍ഗ്രസ്‍ പിന്തുണയുള്ള പൊതുസ്വതന്ത്രന്‍ ആയി മത്സരിക്കാന്‍ സാധ്യത. കോട്ടയത്ത് മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച ജോസഫിനെ കെഎം മാണി തഴഞ്ഞതിലുള്ള അമര്‍ഷം കെടുത്താന്‍ ഇടുക്കി സീറ്റ്‍ ജോസഫിന് നല്‍കി പരിഹാരം കാണുകയാണ് കോണ്‍ഗ്രസ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നാളെ തീരുമാനം ഉണ്ടാകുമെന്ന് വർക്കിങ് ചെയർമാൻ കൂടിയായ പി ജെ ജോസഫ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇടുക്കി സീറ്റിന്‍റെ കാര്യത്തിലും നാളെ തീരുമാനം ഉണ്ടാകുമെന്നാണ് പി ജെ ജോസഫ് പറഞ്ഞത്.
കേരളാ കോൺഗ്രസിലെ സീറ്റ് തർക്കത്തിൽ യുഡിഎഫിനുള്ളിൽ എതിർപ്പുണ്ട്. കോട്ടയം സീറ്റിന്‍റെ പേരിലുള്ള തർക്കം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
ജോസഫിനെ വിശ്വാസത്തിലെടുക്കണമായിരുന്നുവെന്നും മാണി വിഭാഗത്തിന്‍റെ സീറ്റ് തർക്കം മറ്റുള്ള സീറ്റുകളിലെ വിജയത്തെ ബാധിക്കുമെന്നും കോൺഗ്രസ് വിലയിരുത്തി.
കോട്ടയത്ത് മുന്‍ ഏറ്റുമാനൂര്‍ എംഎല്‍എ തോമസ് ചാഴികാടനാണ് കേരള കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. ഈ തീരുമാനം പിജെ ജോസഫ് പക്ഷം എതിര്‍ത്തിരുന്നു. പ്രതിഷേധിച്ച പിജെ ജോസഫ് യുഡിഎഫ്‍ നേതാക്കളെ കാണുമെന്നും പറഞ്ഞു. കേരള കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയത്തില്‍ ഇടപെടാനില്ലെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.
കേരള കോണ്‍ഗ്രസ് പിളര്‍ന്നേക്കുമെന്ന സൂചനകള്‍വരെ കാര്യങ്ങള്‍ എത്തിയതോടെ കോണ്‍ഗ്രസ് അനുനയ ശ്രമവുമായി രംഗത്ത് എത്തുകയായിരുന്നു.
കേരളാ കോൺഗ്രസിലെ സീറ്റ് തർക്കത്തിൽ യുഡിഎഫിനുള്ളിൽ എതിർപ്പുണ്ട്. കോട്ടയം സീറ്റിന്‍റെ പേരിലുള്ള തർക്കം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
ജോസഫിനെ വിശ്വാസത്തിലെടുക്കണമായിരുന്നുവെന്നും മാണി വിഭാഗത്തിന്‍റെ സീറ്റ് തർക്കം മറ്റുള്ള സീറ്റുകളിലെ വിജയത്തെ ബാധിക്കുമെന്നും കോൺഗ്രസ് വിലയിരുത്തി.
കോട്ടയത്ത് മുന്‍ ഏറ്റുമാനൂര്‍ എംഎല്‍എ തോമസ് ചാഴികാടനാണ് കേരള കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. ഈ തീരുമാനം പിജെ ജോസഫ് പക്ഷം എതിര്‍ത്തിരുന്നു. പ്രതിഷേധിച്ച പിജെ ജോസഫ് യുഡിഎഫ്‍ നേതാക്കളെ കാണുമെന്നും പറഞ്ഞു. കേരള കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയത്തില്‍ ഇടപെടാനില്ലെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.
കേരള കോണ്‍ഗ്രസ് പിളര്‍ന്നേക്കുമെന്ന സൂചനകള്‍വരെ കാര്യങ്ങള്‍ എത്തിയതോടെ കോണ്‍ഗ്രസ് അനുനയ ശ്രമവുമായി രംഗത്ത് എത്തുകയായിരുന്നു.