സമ്പർക്കത്തിലുള്ളയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; വിടി ബൽറാം എംഎൽഎ ക്വാറൻ്റൈനിൽ
തൃത്താല പോലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്ന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ വിടി ബൽറാം എംഎൽഎ ക്വാറൻ്റൈനിൽ പ്രവേശിച്ചത്
Samayam Malayalam 15 Aug 2020, 1:52 pm
തൃത്താല: വിടി ബൽറാം എംഎൽഎ ക്വാറൻ്റൈനിൽ പ്രവേശിച്ചു. താനുമായി സമ്പർക്കം പുലർത്തിയവർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം ക്വാറൻ്റൈനിൽ പ്രവേശിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
Also Read: 'പൊരുതി നേടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്ന ഭരണകൂടം': വിഎസിൻ്റെ സ്വാതന്ത്ര്യദിനാശംസ
ഇന്ന് രാവിലെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ നിന്ന് കൊവിഡ് പരിശോധനക്കുള്ള സ്രവം എടുത്തിട്ടുണ്ട്. അതിൻ്റെ പരിശോധനാഫലം വരുന്നത് വരെ ക്വാറൻ്റൈനിൽ തുടരും. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ ബാക്കി നിർദേശങ്ങൾ പാലിക്കേണ്ടതായിട്ടുണ്ടെന്നും ബൽറാം പറഞ്ഞു.
തൃത്താല പോലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഓഗസ്‌റ്റ് 12 നടത്തിയ സ്രവ പരിശോധനയിൽ അദ്ദേഹത്തിന് ഇന്നലെ രോഗം സ്ഥിരീകരിച്ചു. പരുതൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇതോടെയാണ് താൻ ക്വാറൻ്റൈനിൽ പ്രവേശിച്ചതെന്ന് വിടി ബൽറാം വ്യക്തമാക്കി.
Also Read: ആരോഗ്യരംഗത്ത് വിപ്ലവമാറ്റം: എന്താണ് ദേശീയ ഹെൽത്ത് കാർഡ്? അറിയേണ്ടതെല്ലാം
തനിക്കൊപ്പമുണ്ടായിരുന്ന യാസീൻ, ഷെരീഫ് എന്നിവരും ക്വാറൻ്റൈനിൽ പ്രവേശിച്ചു. ഈ സാഹചര്യത്തിൽ കുറച്ച് ദിവസത്തേക്ക് തൻ്റെ എംഎൽഎ ഓഫീസ് പ്രവർത്തിക്കില്ല. വീട്ടിൽ എത്തുന്നവരെയും കാണാൻ കഴിയില്ല. അത്യാവശ്യക്കാർക്ക് എൻ്റെ നമ്പറിന് പുറമേ 9446672210 (മുഹമ്മദലി), യാസീൻ (9107686868) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും എംഎൽഎ പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളടകളിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: 'പൊരുതി നേടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്ന ഭരണകൂടം': വിഎസിൻ്റെ സ്വാതന്ത്ര്യദിനാശംസ
ഇന്ന് രാവിലെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ നിന്ന് കൊവിഡ് പരിശോധനക്കുള്ള സ്രവം എടുത്തിട്ടുണ്ട്. അതിൻ്റെ പരിശോധനാഫലം വരുന്നത് വരെ ക്വാറൻ്റൈനിൽ തുടരും. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ ബാക്കി നിർദേശങ്ങൾ പാലിക്കേണ്ടതായിട്ടുണ്ടെന്നും ബൽറാം പറഞ്ഞു.
തൃത്താല പോലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഓഗസ്‌റ്റ് 12 നടത്തിയ സ്രവ പരിശോധനയിൽ അദ്ദേഹത്തിന് ഇന്നലെ രോഗം സ്ഥിരീകരിച്ചു. പരുതൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇതോടെയാണ് താൻ ക്വാറൻ്റൈനിൽ പ്രവേശിച്ചതെന്ന് വിടി ബൽറാം വ്യക്തമാക്കി.
Also Read: ആരോഗ്യരംഗത്ത് വിപ്ലവമാറ്റം: എന്താണ് ദേശീയ ഹെൽത്ത് കാർഡ്? അറിയേണ്ടതെല്ലാം
തനിക്കൊപ്പമുണ്ടായിരുന്ന യാസീൻ, ഷെരീഫ് എന്നിവരും ക്വാറൻ്റൈനിൽ പ്രവേശിച്ചു. ഈ സാഹചര്യത്തിൽ കുറച്ച് ദിവസത്തേക്ക് തൻ്റെ എംഎൽഎ ഓഫീസ് പ്രവർത്തിക്കില്ല. വീട്ടിൽ എത്തുന്നവരെയും കാണാൻ കഴിയില്ല. അത്യാവശ്യക്കാർക്ക് എൻ്റെ നമ്പറിന് പുറമേ 9446672210 (മുഹമ്മദലി), യാസീൻ (9107686868) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും എംഎൽഎ പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളടകളിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.