തിരുവനന്തപുരം: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടി കോടതിയെ സമീപിക്കുമെന്ന് കെ മുരളീധരൻ എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പാര്‍ട്ടി നടത്തുമെന്നും നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു. ഷുഹൈബ് വധത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവര്‍ക്ക് പെരിയയിലെ ഇരട്ടക്കൊലപാതകത്തിലും പങ്കുണ്ടെന്ന് മുരളീധരൻ ആരോപിച്ചു. പെരിയയിൽ നടന്നത് സിപിഎം ജില്ലാ നേതൃത്വങ്ങള്‍ അറിഞ്ഞു കൊണ്ടുള്ള ക്വട്ടേഷനാണെന്നും മുരളീധരൻ പറഞ്ഞു. കണ്ണൂര്‍ ജില്ലാ നേതൃത്വം അടുത്തുള്ള ജില്ലകളിലെയും ക്വട്ടേഷൻ എടുക്കാറുണ്ട്. ഇതിനു തെളിവാണ് ടിപി വധമെന്ന് മുരളീധരൻ പറഞ്ഞു. പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിൽ ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
കൊലപാതകത്തിന് മുൻപ് വി പി പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലന്ന് മുരളീധരൻ പറഞ്ഞു. സിപിഎം എംപിയും എംഎൽഎയും പ്രതിയായ പീതാംബരന്റെ വീട് സന്ദര്‍ശിച്ചത് കേസ് അട്ടിമറിയ്ക്കാനാണ്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് പ്രചാരണം നടത്തുമെന്നും കെ മുരളീധരൻ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
കൊലപാതകത്തിന് മുൻപ് വി പി പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലന്ന് മുരളീധരൻ പറഞ്ഞു. സിപിഎം എംപിയും എംഎൽഎയും പ്രതിയായ പീതാംബരന്റെ വീട് സന്ദര്‍ശിച്ചത് കേസ് അട്ടിമറിയ്ക്കാനാണ്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് പ്രചാരണം നടത്തുമെന്നും കെ മുരളീധരൻ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.