ആയഞ്ചേരി: കോഴിക്കോട് ആയഞ്ചേരിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ഹർത്താൽ പ്രഖ്യാപിച്ചു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഓഫീസിന് തീയിടുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെ കോൺഗ്രസാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഓഫീസിലെ ബാനറുകളും ജനലും കത്തി നശിച്ചിട്ടുണ്ട്. ആയഞ്ചേരി ടൗണിൽ മാത്രമാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്.
അതേ സമയം, ഇരട്ടക്കൊലപാതകം നടന്ന കാസർഗോഡ് പെരിയയിലും അക്രമസംഭവങ്ങൾ തുടരുകയാണ്. കോൺഗ്രസ് നേതാവിൻെറ വീടിന് നേർക്കാണ് അവസാനമായി ആക്രമണം ഉണ്ടായത്. വീടിൻെറ പരിസരത്ത് തീയിടാൻ ആയിരുന്നു അക്രമികളുടെ ശ്രമം.
പിന്നീട് വീട്ടിലെ കാറിൻെറ ചില്ല് അടിച്ച് തകർത്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പെരിയ രാജൻെറ വീടിന് നേർക്കാണ് ആക്രമണം ഉണ്ടായത്. നേരത്തെ സിപിഎം പ്രവർത്തകരുടെ വീടുകൾക്കും ഓഫീസുകൾക്കും നേരെ ആക്രമണങ്ങൾ ഉണ്ടായിരുന്നു.
അതേ സമയം, ഇരട്ടക്കൊലപാതകം നടന്ന കാസർഗോഡ് പെരിയയിലും അക്രമസംഭവങ്ങൾ തുടരുകയാണ്. കോൺഗ്രസ് നേതാവിൻെറ വീടിന് നേർക്കാണ് അവസാനമായി ആക്രമണം ഉണ്ടായത്. വീടിൻെറ പരിസരത്ത് തീയിടാൻ ആയിരുന്നു അക്രമികളുടെ ശ്രമം.
പിന്നീട് വീട്ടിലെ കാറിൻെറ ചില്ല് അടിച്ച് തകർത്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പെരിയ രാജൻെറ വീടിന് നേർക്കാണ് ആക്രമണം ഉണ്ടായത്. നേരത്തെ സിപിഎം പ്രവർത്തകരുടെ വീടുകൾക്കും ഓഫീസുകൾക്കും നേരെ ആക്രമണങ്ങൾ ഉണ്ടായിരുന്നു.