തിരുവനന്തപുരം: രാഹുൽ ഗാന്ധി കേരളത്തിലെത്തി മത്സരിക്കുന്നതോടെ ബിജെപിയല്ല സിപിഎം ആണ് എതിരാളി എന്ന തെറ്റായ സന്ദേശമാണ് രാജ്യത്തിന് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ഇടതുപക്ഷത്തോടാണെന്നും ഇതിലൂടെ ദേശീയതലത്തിൽ എന്ത് സന്ദേശമാണ് കോൺഗ്രസ് നല്‍കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാനമെന്നും രാജ്യത്ത് മതനിരപേക്ഷതയിൽ ഉറച്ചു നിൽക്കുന്ന പാര്‍ട്ടകള്‍ ബിജെപിയ്ക്കെതിരെ ശക്തമായ നീക്കമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ പ്രധാന രാഷ്ട്രീയ ശക്തികളായ എസ് പിയും ബിഎസ്പിയും തങ്ങളുടെ അമേഠി, റായ്ബറേലി സീറ്റുകള്‍ കോൺഗ്രസിനായി മാറ്റി വെച്ചിട്ടുണ്ടെന്നും അത് അവരുടെ മഹത്വമാണെന്നും പിണറായി പറഞ്ഞു.
കേരളത്തിലെ പ്രധാനശക്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. കേരളത്തിൽ ബിജെപിയോട് മത്സരിക്കാനല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയോട് മത്സരിക്കാനാണ് രാഹുൽ ഗാന്ധി വരുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിൻ്റെ സത്തയ്ക്ക് ചേരുന്നതാണോയെന്ന് കോൺഗ്രസ് സ്വയം ആലോചിക്കേണ്ടതുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയാൽ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ പിൻവലിക്കുമോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാത്രമല്ലേ ആര് ജയിക്കും എന്ന് തീരുമാനിക്കാനാകൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വയനാട് സീറ്റിൽ മത്സരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അനുകൂലമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പറഞ്ഞു. വയനാട്ടിലെ രാഹുലിൻ്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഹൈക്കമാൻഡ് ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തിലെ പ്രധാനശക്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. കേരളത്തിൽ ബിജെപിയോട് മത്സരിക്കാനല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയോട് മത്സരിക്കാനാണ് രാഹുൽ ഗാന്ധി വരുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിൻ്റെ സത്തയ്ക്ക് ചേരുന്നതാണോയെന്ന് കോൺഗ്രസ് സ്വയം ആലോചിക്കേണ്ടതുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയാൽ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ പിൻവലിക്കുമോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാത്രമല്ലേ ആര് ജയിക്കും എന്ന് തീരുമാനിക്കാനാകൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വയനാട് സീറ്റിൽ മത്സരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അനുകൂലമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പറഞ്ഞു. വയനാട്ടിലെ രാഹുലിൻ്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഹൈക്കമാൻഡ് ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.