തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആത്മാർഥമായി പ്രചാരണം നടത്തിയെന്ന് സ്ഥാനാർഥിയായ ശശി തരൂർ. ആർക്കെതിരെയും താൻ മോശമായി സംസാരിച്ചിട്ടില്ല. പാർട്ടിയുടെ ഗുണത്തിനു വേണ്ടിയാണ് താൻ ഇറങ്ങിയിരിക്കുന്നത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ വെല്ലുവിളിയാണ് ബിജെപി ഉയർത്തുന്നത്. അതിനെ നേരിടാൻ പാർട്ടിക്ക് പുതിയ ഊർജം ആവശ്യമുണ്ട്. ഇതിനായാണ് തൻ്റെ മത്സരമെന്നും തരൂർ വ്യക്തമാക്കി. 16 ദിവസത്തെ പ്രചാരണം കൊണ്ട് തൻ്റെ സന്ദേശം എല്ലാ വോട്ടർമാരിലും എത്തിയെന്നു പറയാൻ സാധിക്കില്ല. 16 ദിവസം കൊണ്ട് ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്തു. ഇനി പ്രവർത്തകരാണ് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തെ തീരുമാനിക്കുന്നത്. ഇത് കോൺഗ്രസിന് ഗുണകരമായ വലിയ കാര്യമാണ്. നിരവധി നേതാക്കൾ ഫോണിലൂടെ ബന്ധപ്പെട്ടു. എല്ലാവരോടും നന്ദി പറയുന്നു. പലരും തനിക്കുവേണ്ടി ആത്മർഥതയോടെ പ്രവർത്തിച്ചു. ഇന്ന് കോൺഗ്രസ് പ്രവർത്തകരുടെ ദിനമായാണ് കാണുന്നത്. തനിക്ക് കിട്ടുന്ന വോട്ടുകൾ കോൺഗ്രസ് പ്രവർത്തകരുടെ ആത്മാർഥതയുടെ തെളിവാണെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടന്നിട്ട് 22 വർഷമായി. പാർട്ടി തെരഞ്ഞെടുപ്പ് ഇന്ത്യയിൽ പതിവുള്ള കാര്യമല്ല. വിദേശരാജ്യങ്ങളിൽ ഇത് സ്വാഭാവികമാണ്. ഇന്ത്യയിലെ മറ്റ് പാർട്ടികളിൽ തെരഞ്ഞെടുപ്പു നടക്കുന്നുപോലുമില്ല. കോൺഗ്രസിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ചിലർക്ക് ഭയമുണ്ടാകും. എല്ലാവരും തനിക്ക് പിന്തുണ തന്നിട്ടുണ്ട്, അവർ ഇന്ന് വോട്ടു രേഖപ്പെടുത്തുമെന്നാണ് വിശ്വാസം. എന്നാൽ എത്ര വോട്ട് തനിക്ക് കിട്ടുമെന്ന് മറ്റന്നാളേ പറയാനാകൂ.
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യപരമായ സംവിധാനത്തിലൂടെ ആകണമെന്നായിരുന്നു തൻ്റെ ആഗ്രഹം. ഈ തെരഞ്ഞെടുപ്പ് പാർട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നു തന്നോടു പ്രിയങ്ക ഗാന്ധി ഇന്ന് രാവിലെ പറഞ്ഞു. അവർ നന്ദിയും അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം നിഷ്പക്ഷരാണ്. മറ്റ് പല നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് തനിക്ക് അറിയാം. ഒരു ക്രിക്കറ്റ് മാച്ച് കളിക്കാൻ പോകുമ്പോൾ പിച്ചിലത്തെ ബൗൺസ് അൺഈവൻ ആണെന്ന് പരാതി പറഞ്ഞിട്ടു കാര്യമില്ല, ബാറ്റിങ്ങ് ചെയ്തുകൊണ്ടേയിരിക്കുക, എത്ര റൺസ് സ്കോർ ചെയ്തുവെന്ന് മറ്റന്നാളേ അറിയാനാകൂ. നേതാക്കളുടെ പ്രതികരണങ്ങളോട് താൻ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന നേതാവ് തമ്പാനൂർ രവിയാണ് കെപിസിസി ആസ്ഥാനത്തെത്തി ആദ്യ വോട്ടുരേഖപ്പെടുത്തിയത്. തനിക്കാണ് വോട്ടു രേഖപ്പെടുത്തിയതെന്ന് രവി ചേട്ടൻ തുറന്നുപറഞ്ഞിട്ടുണ്ട്. മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം തൻ്റെ മാനേജറായിരുന്നു. അദ്ദേഹത്തിൻ്റെ വോട്ടിലൂടെ നല്ലൊരു തുടക്കം തന്നെയാണ് ഉണ്ടായിരിക്കുന്നതെന്നും തരൂർ പ്രതീക്ഷ പങ്കുവെച്ചു.
Read Latest Kerala News and Malayalam News
കോൺഗ്രസ് പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടന്നിട്ട് 22 വർഷമായി. പാർട്ടി തെരഞ്ഞെടുപ്പ് ഇന്ത്യയിൽ പതിവുള്ള കാര്യമല്ല. വിദേശരാജ്യങ്ങളിൽ ഇത് സ്വാഭാവികമാണ്. ഇന്ത്യയിലെ മറ്റ് പാർട്ടികളിൽ തെരഞ്ഞെടുപ്പു നടക്കുന്നുപോലുമില്ല. കോൺഗ്രസിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ചിലർക്ക് ഭയമുണ്ടാകും. എല്ലാവരും തനിക്ക് പിന്തുണ തന്നിട്ടുണ്ട്, അവർ ഇന്ന് വോട്ടു രേഖപ്പെടുത്തുമെന്നാണ് വിശ്വാസം. എന്നാൽ എത്ര വോട്ട് തനിക്ക് കിട്ടുമെന്ന് മറ്റന്നാളേ പറയാനാകൂ.
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യപരമായ സംവിധാനത്തിലൂടെ ആകണമെന്നായിരുന്നു തൻ്റെ ആഗ്രഹം. ഈ തെരഞ്ഞെടുപ്പ് പാർട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നു തന്നോടു പ്രിയങ്ക ഗാന്ധി ഇന്ന് രാവിലെ പറഞ്ഞു. അവർ നന്ദിയും അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം നിഷ്പക്ഷരാണ്. മറ്റ് പല നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് തനിക്ക് അറിയാം. ഒരു ക്രിക്കറ്റ് മാച്ച് കളിക്കാൻ പോകുമ്പോൾ പിച്ചിലത്തെ ബൗൺസ് അൺഈവൻ ആണെന്ന് പരാതി പറഞ്ഞിട്ടു കാര്യമില്ല, ബാറ്റിങ്ങ് ചെയ്തുകൊണ്ടേയിരിക്കുക, എത്ര റൺസ് സ്കോർ ചെയ്തുവെന്ന് മറ്റന്നാളേ അറിയാനാകൂ. നേതാക്കളുടെ പ്രതികരണങ്ങളോട് താൻ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന നേതാവ് തമ്പാനൂർ രവിയാണ് കെപിസിസി ആസ്ഥാനത്തെത്തി ആദ്യ വോട്ടുരേഖപ്പെടുത്തിയത്. തനിക്കാണ് വോട്ടു രേഖപ്പെടുത്തിയതെന്ന് രവി ചേട്ടൻ തുറന്നുപറഞ്ഞിട്ടുണ്ട്. മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം തൻ്റെ മാനേജറായിരുന്നു. അദ്ദേഹത്തിൻ്റെ വോട്ടിലൂടെ നല്ലൊരു തുടക്കം തന്നെയാണ് ഉണ്ടായിരിക്കുന്നതെന്നും തരൂർ പ്രതീക്ഷ പങ്കുവെച്ചു.
Read Latest Kerala News and Malayalam News