ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് പ്രവര്‍ത്തകര്‍ ആഴ്ചകളായി കാത്തിരുന്ന വാര്‍ത്തയുമായി എഐസിസി നേതൃത്വം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്‍റണി പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആവശ്യം രാഹുൽ ഗാന്ധി അംഗീകരിച്ചെന്നും രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുമെന്നും എ കെ ആന്‍റണി പറഞ്ഞു. എ കെ ആൻ്റണിയുടെ പ്രഖ്യാപനം ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് എത്തിയ കേരളത്തിൽ നിന്നുള്ള നേതാക്കൾ ആർപ്പുവിളിയോടെയാണ് സ്വീകരിച്ചത്. തങ്ങൾ ആവേശത്തോടെ കാത്തിരുന്ന വാർത്തയാണെന്നും പ്രവർത്തകരുടെ വികാരം കോൺഗ്രസ് അധ്യക്ഷൻ മനസ്സിലാക്കിയെന്നും വയനാട് ഡിസിസി അധ്യക്ഷൻ മാധ്യമങ്ങളോടു പറഞ്ഞു.
നിലവിലെ ദേശീയ സാഹചര്യത്തിൽ ദക്ഷിണേന്ത്യയിൽ ഒരു സീറ്റിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നതായി എ കെ ആൻ്റണി പറഞ്ഞു. കർണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന അഭ്യർത്ഥന ലഭിച്ചു. എന്നാൽ മൂന്ന് സംസ്ഥാനങ്ങളിലേയ്ക്കുമുള്ള വാതിൽ എന്ന നിലയ്ക്ക് വയനാട് ലോക്സഭാ മണ്ഡലം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ആൻ്റണി പറഞ്ഞു.
കോൺഗ്രസ് മാധ്യമവിഭാഗം മേധാവി രൺദീപ് സുർജേവാലാ, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ് തുടങ്ങിയ മുതിർന്ന നേതാക്കളും പത്രസമ്മേളനത്തിന് എത്തിയിരുന്നു.
നിലവിലെ ദേശീയ സാഹചര്യത്തിൽ ദക്ഷിണേന്ത്യയിൽ ഒരു സീറ്റിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നതായി എ കെ ആൻ്റണി പറഞ്ഞു. കർണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന അഭ്യർത്ഥന ലഭിച്ചു. എന്നാൽ മൂന്ന് സംസ്ഥാനങ്ങളിലേയ്ക്കുമുള്ള വാതിൽ എന്ന നിലയ്ക്ക് വയനാട് ലോക്സഭാ മണ്ഡലം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ആൻ്റണി പറഞ്ഞു.
കോൺഗ്രസ് മാധ്യമവിഭാഗം മേധാവി രൺദീപ് സുർജേവാലാ, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ് തുടങ്ങിയ മുതിർന്ന നേതാക്കളും പത്രസമ്മേളനത്തിന് എത്തിയിരുന്നു.