തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ഇടതുമുന്നണിലെത്തുമെന്ന അഭ്യൂഹങ്ങള്ക്ക് വിരാമമിട്ട് മുതിർന്ന നേതാവ് കെവി തോമസ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചു. ശനിയാഴ്ച നടക്കുന്ന കേന്ദ്ര നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കണമെന്ന് സോണിയ നിർദേശം നൽകി. ഈ സാഹര്യത്തിൽ നാളെ നടത്തുമെന്ന് പറഞ്ഞിരുന്ന വാർത്താ സമ്മേളനം മാറ്റിവച്ചതായും അദ്ദേഹം പറഞ്ഞു. Also Read: വാഗ്ദാനം സ്വപ്നതുല്യമായ പദവി? കെവി തോമസ് വാർത്താസമ്മേളനം റദ്ദാക്കി
സോണിയ ഗാന്ധിയുടെ നിർദേശങ്ങൾ തനിക്ക് തള്ളിക്കളയാൻ കഴിയില്ല. അവർ എന്ത് പറഞ്ഞാലും അനുസരിക്കും. അത്രമാത്രം ബന്ധവും കടപ്പാടും സോണിയയുമായുണ്ട്. യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ഥാനമാനവും വേണമെന്ന് പാർട്ടിയോട് താൻ ആവശ്യപ്പെട്ടിട്ടില്ല. അത്തരം വാർത്തകളെല്ലാം മാധ്യമ സൃഷ്ടി മാത്രമാണ്. ഇടതുമുന്നണിയിലേക്ക് താൻ പോകുമെന്ന വാർത്തകൾ കേട്ടപ്പോൾ വിഷം തോന്നി. നിരവധി കാര്യങ്ങൾ പറയാൻ ഉള്ളതിനാലാണ് ശനിയാഴ്ച വാർത്താ സമ്മേളനം നടത്താൻ തീരുമാനിച്ചത്. പാർട്ടിയിൽ സഹപ്രവർത്തകരടക്കം അപമാനിച്ചതിനാൽ വൈകാരികമായ പ്രശ്നങ്ങൾ നേരിട്ടു. ഈ സാഹചര്യത്തിലാണ് യോഗങ്ങളിൽ നിന്ന് വിട്ട് നിന്നതെന്നും കെവി തോമസ് പറഞ്ഞു.
ബാക്കി കാര്യങ്ങൾ നാളെത്തെ യോഗത്തിന് ശേഷം പറയാം. നേതൃത്വവുമായി ചർച്ച നടത്താൻ സോണിയാ ഗാന്ധിയുടെ നിർദേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: നിയമസഭ തെരഞ്ഞെടുപ്പ്: തന്ത്രങ്ങളൊരുക്കാൻ ജെപി നഡ്ഡ കേരളത്തിലേക്ക്
കെവി തോമസ് വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന തീരുമാനത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്മാറുകയായിരുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള കേരള നേതാക്കൾ അദ്ദേഹവുമായി ചർച്ച നടത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെവി തോമസ് ഇടതുപക്ഷത്തേക്ക് ചേക്കേറുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും റിപ്പോർട്ടുകൾ ശക്തമായിരുന്നു.
സോണിയ ഗാന്ധിയുടെ നിർദേശങ്ങൾ തനിക്ക് തള്ളിക്കളയാൻ കഴിയില്ല. അവർ എന്ത് പറഞ്ഞാലും അനുസരിക്കും. അത്രമാത്രം ബന്ധവും കടപ്പാടും സോണിയയുമായുണ്ട്. യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ഥാനമാനവും വേണമെന്ന് പാർട്ടിയോട് താൻ ആവശ്യപ്പെട്ടിട്ടില്ല. അത്തരം വാർത്തകളെല്ലാം മാധ്യമ സൃഷ്ടി മാത്രമാണ്. ഇടതുമുന്നണിയിലേക്ക് താൻ പോകുമെന്ന വാർത്തകൾ കേട്ടപ്പോൾ വിഷം തോന്നി. നിരവധി കാര്യങ്ങൾ പറയാൻ ഉള്ളതിനാലാണ് ശനിയാഴ്ച വാർത്താ സമ്മേളനം നടത്താൻ തീരുമാനിച്ചത്. പാർട്ടിയിൽ സഹപ്രവർത്തകരടക്കം അപമാനിച്ചതിനാൽ വൈകാരികമായ പ്രശ്നങ്ങൾ നേരിട്ടു. ഈ സാഹചര്യത്തിലാണ് യോഗങ്ങളിൽ നിന്ന് വിട്ട് നിന്നതെന്നും കെവി തോമസ് പറഞ്ഞു.
ബാക്കി കാര്യങ്ങൾ നാളെത്തെ യോഗത്തിന് ശേഷം പറയാം. നേതൃത്വവുമായി ചർച്ച നടത്താൻ സോണിയാ ഗാന്ധിയുടെ നിർദേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: നിയമസഭ തെരഞ്ഞെടുപ്പ്: തന്ത്രങ്ങളൊരുക്കാൻ ജെപി നഡ്ഡ കേരളത്തിലേക്ക്
കെവി തോമസ് വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന തീരുമാനത്തിൽ നിന്ന് ഹൈക്കമാൻഡ് പിന്മാറുകയായിരുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള കേരള നേതാക്കൾ അദ്ദേഹവുമായി ചർച്ച നടത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെവി തോമസ് ഇടതുപക്ഷത്തേക്ക് ചേക്കേറുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും റിപ്പോർട്ടുകൾ ശക്തമായിരുന്നു.