തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വേങ്ങാട് സ്വദേശികളായ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. വീട്ടിൽ കയറിയാണ് പ്രവര്‍ത്തകരെ അക്രമികൾ വെട്ടിയത്. മംഗലപുരം പഞ്ചായത്തംഗം അജയ രാജ്, സിയാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റത്. അജയ രാജിന്റെ വീട്ടില്‍ കയറിയാണ് അക്രമികള്‍ വെട്ടിയത്.
കൊട്ടിക്കലാശത്തിനിടെ വേളിയിൽ കോൺഗ്രസ് നേതാവ് എ കെ ആൻ്റണിയുടെ റോഡ് ഷോ എൽഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. റോഡ് ഷോയ്ക്ക് അനുമതി ഇല്ലെന്നാണ് എൽഡിഎഫ് ആരോപിച്ചത്.
സംഭവത്തിൽ എൽഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ച് എ കെ ആൻ്റണി രംഗത്തെത്തിയിരുന്നു. സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം പോലും നിഷേധിച്ചുവെന്ന് എ കെ ആൻ്റണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഷോയ്ക്ക് അനുമതി നേടിയിരുന്നുവെന്നും സംഭവത്തിൽ പോലീസ് പ്രതികരിച്ചില്ലെന്നും ശശി തരൂര്‍ ആരോപിച്ചു.
കൊട്ടിക്കലാശത്തിനിടെ വേളിയിൽ കോൺഗ്രസ് നേതാവ് എ കെ ആൻ്റണിയുടെ റോഡ് ഷോ എൽഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. റോഡ് ഷോയ്ക്ക് അനുമതി ഇല്ലെന്നാണ് എൽഡിഎഫ് ആരോപിച്ചത്.
സംഭവത്തിൽ എൽഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ച് എ കെ ആൻ്റണി രംഗത്തെത്തിയിരുന്നു. സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം പോലും നിഷേധിച്ചുവെന്ന് എ കെ ആൻ്റണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഷോയ്ക്ക് അനുമതി നേടിയിരുന്നുവെന്നും സംഭവത്തിൽ പോലീസ് പ്രതികരിച്ചില്ലെന്നും ശശി തരൂര്‍ ആരോപിച്ചു.