ആപ്പ്ജില്ല

'അ‍ടയ്ക്കാ രാജുവിൻ്റെ മൊഴി വിശ്വസിക്കരുത്': അഭയ കേസിൽ ഫാ. കോട്ടൂര്‍ ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി

അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ മഠത്തിനു പുറത്ത് ഫാ. തോമസ് കോട്ടൂരിൻ്റെ സ്കൂട്ടര്‍ കണ്ടെന്ന സാക്ഷിമൊഴിയിൽ വിശദീകരണം നല്‍കാൻ വൈദികന് കഴിഞ്ഞിരുന്നില്ല.

Samayam Malayalam 18 Jan 2021, 5:03 pm
കൊച്ചി: സി. അഭയ കൊലക്കേസിൽ ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂര്‍ കേരള ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. കേസിൽ നിര്‍ണായകമായ അടയ്ക്കാ രാജുവിൻ്റെ സാക്ഷിമൊഴി വിശ്വസിക്കരുതെന്ന് കാണിച്ചാണ് സിബിഐ കോടതി വിധിയ്ക്കെതിരെ വൈദികൻ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ഫാ. തോമസ് കോട്ടൂരിന് പ്രത്യേക സിബിഐ കോടതി ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
Samayam Malayalam Untitled design - 2020-12-23T125454.366
കേസിലെ പ്രതികളായ സി. സെഫി, ഫാ. കോട്ടൂർ എന്നിവർ Photo: The Times of India/File


Also Read: വാക്സിന്‍ മനുഷ്യഭ്രൂണം കൊണ്ട്; ജനങ്ങള്‍ 'ഗേ' ആകും; പിന്നില്‍ ഇല്ലുമിനാറ്റി; ജൂത പുരോഹിതന്‍റെ വ്യാജപ്രചരണം

കോട്ടയത്തെ പയസ് ടെൻത് മഠത്തിൽ സി. അഭയ മരിച്ച സംഭവം കൊലപാതകമാണെന്നും ഒന്നം പ്രതിയായ ഫാ. തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സി. സെഫി എന്നിവരാണ് ഉത്തരവാദികളെന്നുമാണ് പ്രത്യേക സിബിഐ കോടതി കണ്ടെത്തിയത്. ഫാ. കോട്ടൂര്‍ സി. അഭയയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് മഠത്തിനു പിന്നിലെ കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് കേസ്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനും വിചാരണയ്ക്കും ശേഷം കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് ഇരുവര്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ഇതിൽ നിര്‍ണായകമായത് അടയ്ക്കാ രാജു എന്ന രാജുവിൻ്റെ സാക്ഷിമൊഴിയായിരുന്നു.

മരണത്തില്‍ നിന്ന് ഭാഗ്യംകൊണ്ട് രക്ഷപെട്ടു; റഷ്യയില്‍ ചെന്നാല്‍ ജയില്‍; എന്നിട്ടും പിന്മാറാതെ നവാല്‍നി
കൊല നടന്ന 1992 മാര്‍ച്ച് 27ന് പയസ് ടെൻത് മഠത്തിൽ ഫാ. തോമസ് കോട്ടൂരിൻ്റെ സാന്നിധ്യമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന സാക്ഷിമൊഴിയാണ് കേസിൽ നിര്‍ണായകമായത്. പുലര്‍ച്ചെ 4.15നും അഞ്ച് മണിയ്ക്കും ഇടയിലാണ് അഭയ കൊല്ലപ്പെട്ടതെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. വൈദികനും കന്യാസ്ത്രീയും തമ്മിലുള്ള ലൈംഗികബന്ധം അഭയ കണ്ടെന്നും ഇത് പുറത്തറിയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്നും കോടതി വ്യക്തമാക്കി. സംഭവദിവസം മഠത്തിനു പുറത്ത് ഫാ. കോട്ടൂരിൻ്റെ സ്കൂട്ടര്‍ കണ്ടെന്ന സാക്ഷിമൊഴിയ്ക്ക വ്യക്തമായ വിശദീകരണം നല്‍കാൻ വൈദികന് കഴിഞ്ഞിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്