കാസർകോട്: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കാസർകോട് ജില്ലയിൽ ആശങ്ക ഒഴിയുന്നു. ആരോഗ്യനില ഭേദമായതിനെ തുടർന്ന് രോഗ ബാധ സ്ഥിരീകരിച്ചയാളെ ഡിസ്ചാർജ് ചെയ്തിരുന്നു. അടുത്ത 28 ദിവസം വരെ ഇയാളെ വീട്ടിൽ നിരീക്ഷിക്കും. നിലവില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.
Also Read: കാട്ടുപോത്തിനെ പേടിച്ച് ഓടി; രാത്രി മുഴുവൻ മരത്തിന് മുകളിൽ! റോസ്മല വനത്തിൽ ഒറ്റപ്പെട്ട യുവാവിനെ കണ്ടെത്തി
നിലവിൽ കാസർകോട് ജില്ലയിൽ 71 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ഇവരെ 28 ദിവസം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് നീരിക്ഷണത്തില്‍ നിന്ന് ഒഴിവാക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടമാകുകയാണെങ്കില്‍ ഉടന്‍ തന്നെ കൊറോണ കണ്ട്രോള് സെല്ലുമായി ബന്ധപ്പെട്ട് ആശുപത്രിയെ സമീപിക്കേണ്ടതാണെന്ന് ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോഎ വി രാംദാസ് അറിയിച്ചു.
Also Read: എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ് വിമാനം വീണ്ടും! കരിപ്പൂരിൽ നിന്ന് സർവീസ്
Also Read: കഴുത്തിൽ കത്തിവെച്ച് സ്കൂട്ടര്‍ തട്ടിയെടുത്ത് കടന്നു; പിന്നാലെ ചെന്ന് പിടികൂടി നാട്ടുകാര്‍, സംഭവം ആലപ്പുഴയിൽ!