ആപ്പ്ജില്ല

കൊവിഡ് 19։ കൊച്ചിയില്‍ ഹോസ്റ്റലുകളും ആളൊഴിഞ്ഞ അപ്പാര്‍ട്ടുമെന്റുകളും ഐസൊലേഷന്‍ വാര്‍ഡ് ആക്കും

സ്കൂളുകളുടേയും കോളേജുകളുടെയും ഹോസ്റ്റലുകളും ആൾത്താമസം ഇല്ലാത്ത അപ്പാർട്ടുമെന്റുകളുമാണ് ഇത്തരത്തിൽ ഐസൊലേഷൻ വാർഡ് ആക്കാൻ തയ്യാറെടുക്കുന്നത്. ജില്ലാ കളക്ടർ ഇത്തരത്തിൽ നിർദ്ദേശിച്ചുവെന്നാണ് റിപ്പോർട്ട്.

Samayam Malayalam 16 Mar 2020, 7:11 pm
കൊച്ചി։ രണ്ടാം വട്ടവും കൊവിഡ് 19 കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കടുത്ത ജാഗ്രതയിലാണ് അധികൃതര്‍. കൂടുതല്‍, ആളുകള്‍ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായെത്തിയാല്‍ അവര്‍ക്ക് താമസിക്കാനുള്ള സൗകര്യം അടക്കം ഒരുക്കുകയാണ് ഇപ്പോള്‍ അധികൃതര്‍.
Samayam Malayalam isolation ward for coronavirus
കൊറോണ വൈറസ് കൂടുതൽ ഐസൊലേഷൻ വാർഡുകൾ


Also Read : ഡൽഹി നിയന്ത്രണങ്ങളിലേക്ക്; 50ൽ കൂടുതൽ ആളുകളുടെ സമരം പാടില്ല; ജിം, മാളുകൾ അടച്ചു

നിലവില്‍ കളമശേരി മെഡിക്കല്‍ കോളെജിലാണ് ഐസൊലേഷന്‍ വാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. കൊറോണ വൈറസ് സംശയിക്കുന്ന ആളുകളെ ഐസൊലേഷന്‍ വാര്‍ഡില്‍ താമസിപ്പിക്കുന്നതിന് കൂടുതല്‍ ഇടം തേടുകയാണ് ഇപ്പോള്‍ അധികൃതര്‍. അതിനായി സ്വകാര്യ ആശുപത്രികളും സ്കൂള്‍, കോളേജ് എന്നിവിടങ്ങളുടെ ഹോസ്റ്റലുകളും ആളൊഴിഞ്ഞ് കിടക്കുന്ന അപ്പാര്‍ട്ട്മെന്റുകളും എടുക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ കൊവിഡ് 19 രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കൊച്ചിയില്‍ രണ്ട് ഡോക്ടർമാരെയും ഒരു നഴ്സിനേയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

Also Read : രജിത് കുമാറിന് സ്വീകരണം നല്‍കിയ സംഭവം։ രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് സ്ഥിരീകരിച്ചതോടെ ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ 76 ജീവനക്കാര്‍ക്ക് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവവെന്ന് കണ്ടെത്തിയ 43 ഡോക്ടര്‍മാരും 18 നഴ്സമുര്‍ക്കും 13 സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്കുുമാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നി‍ര്‍ദ്ദേശം ഇതേത്തുടര്‍ന്ന കടുത്ത പ്രതിസന്ധിയിലാണ് ശ്രീചിത്ര ആശുപത്രി. അടിയന്തിര ശസ്ത്രക്രിയകള്‍ അടക്കം മാറ്റി വച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

നിലവില്‍ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 21 ആയി. വിവിധ ജില്ലകളിലായി 10,944 പേരാണ് നിരീക്ഷണത്തിലുള്ളത് അതില്‍ 10,655 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ചികിത്സയിലിരിക്കുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ദിവസം അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്