ആപ്പ്ജില്ല

കൊറോണ വൈറസ്; കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ മാസ്‌ക്, സാനിറ്റൈസര്‍ വില്‍പ്പനയില്‍ വന്‍ കൊള്ള

രണ്ട് രൂപയ്ക്ക് വില്‍പ്പന നടത്തിയിരുന്ന മാസ്കിന് 25 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നതെന്നാണ് ടെക്കികളുടെ ആരോപണം. അമിതവില ഈടാക്കരുതെന്ന മന്ത്രിയുടെ കര്‍ശന നിര്‍ദേശം ഉണ്ടായിട്ടും സംസ്ഥാനത്ത് വന്‍ കൊള്ളയാണ് ഇക്കാര്യത്തില്‍ നടക്കുന്നതെന്നാണ് ആരോപണം.

Samayam Malayalam 10 Mar 2020, 9:50 pm
കൊച്ചി: കൊറോണ പശ്ചാത്തലത്തില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കിലുള്ള സ്ഥാപനത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍ വില്‍പ്പനയില്‍ വന്‍കൊള്ള നടക്കുന്നെന്ന് റിപ്പോര്‍ട്ട്. അഞ്ച് രൂപയുടെ മാസ്‌കിന് 25 രൂപയും സാനിറ്റൈസറിന് കുറഞ്ഞ വില 150 രൂപയുമാണ്. ട്വിന്റി ഫോര്‍ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
Samayam Malayalam corona mask


Also Read: കൊറോണ വൈറസ്; എംജി പരീക്ഷകള്‍ മുടക്കമില്ലാതെ നടക്കും, സര്‍വ്വകലാശാലയില്‍ നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് വിസി

30 രൂപയ്ക്ക് ലഭിക്കേണ്ട സാനിറ്റൈസറിന് 90 രൂപവരെ ഈടാക്കുന്നു, മാസ്‌കിന് പഴയ വില രണ്ട് രൂപയാണ് കൊറഓണ വ്യാപിച്ച സാഹചര്യത്തില്‍ 25 വരൂപയ്ക്ക് മാത്രമേ വില്‍പ്പന നടത്താന്‍ കഴിയു എന്ന് കടക്കാര്‍ പറയുന്നു. പരാതിപ്പെടാന്‍ ഇടമില്ലെന്ന് ടെക്കികള്‍ പറയുന്നു.

Also Read: സണ്ടേസ്‌കൂളുകളും ബലിപീഠത്തിൽ ചുംബിക്കുകയും വേണ്ട; വിശ്വാസികൾക്ക് സഭകളുടെ നിർദേശം
ഇതേ കുറിച്ച് ആരോടും പരാതി പറയാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് ടെക്കികള്‍. എറണാകുളം ജില്ലയില്‍ മറ്റിടങ്ങളിലേയും സ്ഥിതി ഇത് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാസ്‌കിന് അമിത വില ഈടാക്കരുതെന്നും കണ്ടെത്തി കഴിഞ്ഞാല്‍ നടപടി എടുക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്