എറണാകുളം: ജില്ല അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കുന്നു. കൊറോണ വ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് പരിശോ കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തത്. ജില്ലയില്‍ ശക്തമായ നിരീക്ഷണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. അതിര്‍ത്തിക്കളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
Also Read: രോഗമില്ലാത്ത 12 ബ്രിട്ടീഷ് പൗരന്മാരെ കൊച്ചിയിൽ നിന്ന് മടക്കി അയക്കും
അങ്കമാലി, പറവൂര്‍, ചെല്ലാനം, കുമ്പളം, ഇടക്കൊച്ചി, ഉദയംപേരൂര്‍ എന്നിവടങ്ങില്‍ പരിശോധന ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കഴിഞ്ഞ അഞ്ച് പേര്‍ക്കാണ് എറണാകുളം ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്. കാസര്‍കോട് ജില്ലയില്‍ ആറ് പേര്‍ക്കും സ്ഥിരീകരിച്ചിരുന്നു. പാലക്കാട് ഒന്നും.
Also Read: കണ്ണൂർ സ്വദേശിക്ക് ഒമാനിൽ കൊവിഡ് സ്ഥിരീകരിച്ചു; വിദേശത്തേക്ക് പോയത് 8 ദിവസം മുന്നേ
എറണാകുളം ജില്ലയില്‍ 9 പേര്‍ക്കാണ് ഇതുവരെ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ആദ്യം രോഗം സ്ഥിരീകരിച്ച 57കാരനായ ഇംഗ്ലണ്ടുകാരന്‍റെ ആരോഗ്യനില പൂര്‍ണമായും തൃപ്തികരമല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് വിവരം.
Also Read: കാസര്‍ഗോഡ് കടുത്ത നിയന്ത്രണങ്ങള്‍; ഓഫീസുകള്‍ തുറക്കില്ല
ആകെ 4196 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 28 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ അധികമായി 6 ഐസലോഷന്‍ വാര്‍ഡുകളും 94 പേരെ ചികിത്സിക്കാവുന്ന ഐസിയുവും സജ്ജമാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും റോഡ് മാര്‍ഗവും ട്രെയിനിലും ജില്ലയിലെത്തിയവരുടെ വിവരങ്ങള്‍ സിട്രാക്കര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്തും. അതേസമയം 44390 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 44165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളുമാണ്. 5570 പേര്‍ക്ക് രോഗബാധയില്ലെന്ന് കണ്ട് നിരിക്ഷണത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
Also Read: രോഗമില്ലാത്ത 12 ബ്രിട്ടീഷ് പൗരന്മാരെ കൊച്ചിയിൽ നിന്ന് മടക്കി അയക്കും
അങ്കമാലി, പറവൂര്‍, ചെല്ലാനം, കുമ്പളം, ഇടക്കൊച്ചി, ഉദയംപേരൂര്‍ എന്നിവടങ്ങില്‍ പരിശോധന ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കഴിഞ്ഞ അഞ്ച് പേര്‍ക്കാണ് എറണാകുളം ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്. കാസര്‍കോട് ജില്ലയില്‍ ആറ് പേര്‍ക്കും സ്ഥിരീകരിച്ചിരുന്നു. പാലക്കാട് ഒന്നും.
Also Read: കണ്ണൂർ സ്വദേശിക്ക് ഒമാനിൽ കൊവിഡ് സ്ഥിരീകരിച്ചു; വിദേശത്തേക്ക് പോയത് 8 ദിവസം മുന്നേ
എറണാകുളം ജില്ലയില്‍ 9 പേര്‍ക്കാണ് ഇതുവരെ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ആദ്യം രോഗം സ്ഥിരീകരിച്ച 57കാരനായ ഇംഗ്ലണ്ടുകാരന്‍റെ ആരോഗ്യനില പൂര്‍ണമായും തൃപ്തികരമല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് വിവരം.
Also Read: കാസര്‍ഗോഡ് കടുത്ത നിയന്ത്രണങ്ങള്‍; ഓഫീസുകള്‍ തുറക്കില്ല
ആകെ 4196 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 28 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ അധികമായി 6 ഐസലോഷന്‍ വാര്‍ഡുകളും 94 പേരെ ചികിത്സിക്കാവുന്ന ഐസിയുവും സജ്ജമാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും റോഡ് മാര്‍ഗവും ട്രെയിനിലും ജില്ലയിലെത്തിയവരുടെ വിവരങ്ങള്‍ സിട്രാക്കര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്തും. അതേസമയം 44390 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 44165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളുമാണ്. 5570 പേര്‍ക്ക് രോഗബാധയില്ലെന്ന് കണ്ട് നിരിക്ഷണത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.