ആപ്പ്ജില്ല

കൊറോണ: ഇന്ന് പുതിയ കേസുകളില്ല; 7677 പേർ നിരീക്ഷണത്തിൽ, റെയിൽവെ സ്‌റ്റേഷനുകളിൽ പരിശോധന

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ കർശന നിർദേശങ്ങളുമായി മുഖ്യമന്ത്രി. പുതുതായി 106 പേരെ ശനിയാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Samayam Malayalam 14 Mar 2020, 8:04 pm
തിരുവനന്തപുരം: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ കർശന നിരീക്ഷണങ്ങൾക്ക് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് കൊവിഡ് 19 പുതിയ കേസുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 7677 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 7375 പേർ വീടുകളിലും 302 പേർ ആശുപത്രിയിലുമാണ് കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതായി 106 പേരെ ശനിയാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Samayam Malayalam New Project (24)
കർശന നിർദേശങ്ങളുമായി സർക്കാർ


Also Read: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 84; ജാഗ്രത തുടരുന്നു

അതിർത്തി കടന്നു വരുന്ന ട്രെയിനുകളിൽ എത്തുന്നവരെ കർശന പരിശോധനകൾക്ക് വിധേയമാക്കും. ആദ്യത്തെ സ്‌റ്റേഷനിലാകും പരിശോധനകൾ നടത്തുക. ഓരോ ബോഗികളിലും മൂന്നു പേർ വീതം പരിശോധനയ്ക്കു ഉണ്ടാകും. പോലീസിൻ്റെ സഹായത്തോടെയാകും പരിശോധനകൾ നടത്തുക. ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും പ്രവർത്തനങ്ങളുമായി സഹകരിക്കുമെന്നും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും ക്രമികരണങ്ങളും ഫലപ്രദമാണ്. വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കും. റോഡുകളിലെ പരിശോധനയ്ക്ക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയമിക്കും. വൈറസ് വ്യാപനം തടയുന്നതിനായി ബ്ലോക്ക് - വാർഡ് തലത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: കൊറോണയെ ദുരന്തമായി പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബത്തിന് ധനസഹായം, നിലപാട് കടുപ്പിച്ച് സർക്കാർ

ശനിയാഴ്‌ച രാത്രി മുതൽ തന്നെ പരിശോധന തുടങ്ങാനാണ് തീരുമാനം. അസുഖബാധിതരെ വിമാനത്താവളത്തിന് സമീപം തന്നെ പാർപ്പിക്കും. സംസ്ഥാന പാതകളിലും ചെക്ക് പോസ്‌റ്റുകളിലും കർശനമായ പരിശോധനകൾ ഉണ്ടാകും. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരോട് മോശമായി പെരുമാറാൻ പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്