തലശ്ശേരി: പി ജയരാജന് വെല്ലുവിളിയുമായി മുൻ സിപിഎം നേതാവ് വടകരയിൽ മത്സരിക്കുന്നു. തലശ്ശേരി നഗരസഭ മുൻ കൌൺസിലറായ സി ഒ ടി നസീറാണ് 'മാറ്റിക്കുത്തിയാൽ മാറ്റം കാണാം' എന്ന മുദ്രവാക്യവുമായി മത്സരിക്കുന്നത്- മാതൃഭൂമി റിപ്പോർട്ട് ചെയ്തു. കണ്ണൂരിൽവെച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് നസീർ. യുവാക്കളുടെ പിന്തുണയോടെ വർഗ്ഗീയതയും കൊലപാതക രാഷ്ട്രീയവും വിഷയമാക്കി പ്രചരണം ആരംഭിക്കാനാണ് നസീറിന്റെ പദ്ധതി. വടകര മണ്ഡലത്തിലെ യുവാക്കളും നാട്ടുകാരം തനിക്ക് പിന്തുണ നൽകുമെന്നാണ് നസീറിന്റെ പ്രതീക്ഷ. പുതിയ ആശയം പുതിയ രാശഷ്ട്രീയം എന്നിവയാണ് താൻ മുന്നോട്ടുവെയ്ക്കുന്നത്. സൌഹാർദപരമായ രാഷ്ട്രീയം കേരളത്തിൽ രൂപപ്പെടണമെന്നും നസീർ പറയുന്നു.
അക്രമമല്ല സേവനമാണ് രാഷ്ട്രീയ പ്രവർത്തനം. ഒച്ചിന്റെ വേഗത്തിലല്ല കുതിരയുടെ വേഗത്തിലാണ് വികസനം വരേണ്ടതെന്നും നസീർ പറയുന്നു.
2015ലാണ് സി ഒ ടി നസീർ പാർട്ടിവിട്ടത്. സിപിഎം പ്രദേശിക നേതാവും തലശ്ശേരി നഗരസഭാ കൌൻൺസിലറുമായിരുന്നു നസീർ.
അക്രമമല്ല സേവനമാണ് രാഷ്ട്രീയ പ്രവർത്തനം. ഒച്ചിന്റെ വേഗത്തിലല്ല കുതിരയുടെ വേഗത്തിലാണ് വികസനം വരേണ്ടതെന്നും നസീർ പറയുന്നു.
2015ലാണ് സി ഒ ടി നസീർ പാർട്ടിവിട്ടത്. സിപിഎം പ്രദേശിക നേതാവും തലശ്ശേരി നഗരസഭാ കൌൻൺസിലറുമായിരുന്നു നസീർ.