ആപ്പ്ജില്ല

വ്യാജ റിക്രൂട്ട്‌മെന്‍റ്; ദമ്പതികള്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ സൈറ്റില്‍ പരസ്യം നല്‍കിയായിരുന്നു ഇവരുടെ തട്ടിപ്പ്

Samayam Malayalam 31 Oct 2018, 2:29 pm
കൊച്ചി: ക്യാംപസുകളില്‍ വ്യാജ റിക്രൂട്ട്‌മെന്‍റ് നടത്തി ലക്ഷകണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റിൽ. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം നേമം മുക്കുനട രജനി നിവാസില്‍ ശങ്കര്‍, ഭാര്യ രേഷ്മ എന്നിവരാണ് പോലീസ് പിടിയിലായിരിക്കുന്നത്.
Samayam Malayalam crime


കൊച്ചിയിൽ എംജി റോഡില്‍ 'കണ്‍സെപ്റ്റീവ്' എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്നവരാണിവര്‍. സ്ഥാപനം തുടങ്ങി ഓണ്‍ലൈന്‍ സൈറ്റില്‍ പരസ്യം നല്‍കിയായിരുന്നു ഇവരുടെ തട്ടിപ്പ്. നഗരത്തിൽ വിദ്യാര്‍ഥികളായ ചിലര്‍ക്ക് ജോലി വാഗ്ദാനം ചെയ്തായിരുന്നു തുടക്കം. വിവിധ വിഭാഗങ്ങളിലേക്ക് വ്യാജ റിക്രൂട്ട്മെന്‍റ് നടത്തി 152-ഓളം പേരെ കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടുണ്ടെന്ന് സെന്‍ട്രൽ എസ്‌ഐ കെ.സുനുമോന്‍ അറിയിച്ചു.

എച്ച്‌ആര്‍, അക്കൗണ്ട്‌സ് വിഭാഗങ്ങളിലേക്കായാണ് ഇവർ വ്യാജ റിക്രൂട്ട്‍മെന്‍റ് നടത്തിയത്. നഗരത്തിലെ സ്വകാര്യ കോളേജ് ക്യാംപസുകളില്‍ അഭിമുഖം നടത്തിയാണ് ഇവര്‍ കുട്ടികളെ വലയിൽ വീഴ്ത്തിയിരുന്നത്. ബാങ്ക് അക്കൗണ്ട് തുറക്കാനെന്നന്ന് തെറ്റിദ്ധരിപ്പിച്ച് 1000 രൂപ അപേക്ഷകരില്‍നിന്ന് ഇവര്‍ ആദ്യം വാങ്ങുകയായിരുന്നു. എറണാകുളം ജില്ലയിലെ 3 സ്വകാര്യ ക്യാംപസുകളില്‍ നിന്നായി ഇവര്‍ 152 കുട്ടികളെ കബളിപ്പിച്ച് 1000 രൂപ വീതം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തമ്മനത്തെ ഒരു സ്വാകര്യ കോളേജിൽ ഇതേ രീതിയില്‍ തട്ടിപ്പു നടത്താന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ പോലീസ് പിടിയിലാകുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്