ആപ്പ്ജില്ല

വരാപ്പുഴ: RTFനെതിരെ എങ്ങനെ കൊലക്കുറ്റം ചുമത്തുമെന്ന് കോടതി

ശ്രീജിത്തിനെ പരിശോധിച്ച ആദ്യത്തെ മൂന്ന് ആശുപത്രികളിലും ആഴത്തിലുള്ള മുറിവ് കണ്ടെത്താനായിരുന്നില്ല

Samayam Malayalam 11 Jun 2018, 12:49 pm
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ റൂറൽ ടാസ്ക് ഫോഴ്സിനെതിരെ എങ്ങനെയാണ് കൊലക്കുറ്റം ചുമത്തുകയെന്ന് ഹൈക്കോടതി. കൊലക്കുറ്റം ചുമത്തണമെങ്കിൽ കൊലക്കുറ്റം ആരോപിക്കപ്പെടുന്നവരിൽ നിന്നുള്ള പരിക്കായിരിക്കണം മരണകാരണം. വാദങ്ങള്‍ക്കിടെയിലുള്ള സ്വാഭാവികസംശയമായാണ് കോടതി ഇക്കാര്യം ചോദിച്ചത്.
Samayam Malayalam sreejith


ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്ത ശേഷം നാല് ആശുപത്രികളിൽ പരിശോധിച്ചിരുന്നു. ഇതിൽ ആദ്യത്തെ മൂന്ന് ആശുപത്രികളിലും പരിശോധന നടത്തുമ്പോള്‍ ആഴത്തിലുള്ള മുറിവ് ശരീരത്തിൽ ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതി സംശയമുന്നയിച്ചത്.

ആര്‍ടിഎഫ് പിടികൂടുമ്പോഴേറ്റ മര്‍ദനങ്ങള്‍ ശ്രീജിത്തിന്‍റെ മരണത്തിന് കാരണമാകാം എന്നാണ് ഡോക്ടറുടെ മൊഴിയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. എന്നാൽ സി ടി സ്കാൻ എടുത്താൽ മാത്രമാണ് മരണകാരണമായ പരിക്ക് കണ്ടെത്താൻ സാധിക്കുകയുള്ളവെന്നും അത് എടുത്തപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

60 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതോടെ സ്വാഭാവികജാമ്യത്തിനായാണ് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചത്. വൂണ്ട് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ കോടതി അന്തിമ തീരുമാനമെടുക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്