ശബരിമല വിവാദ പ്രസംഗം: കൊല്ലം തുളസിയ്ക്ക് മുൻകൂർ ജാമ്യമില്ല
ശബരിമല സംരക്ഷണയാത്രയ്ക്കിടെ നടത്തിയ വിവാദപ്രസംഗത്തിന്‍റെ പേരിൽ കേസ്
Samayam Malayalam 14 Dec 2018, 7:37 pm
കൊല്ലം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസംഗം നടത്തിയ കേസിൽ നടൻ കൊല്ലം തുളസിയ്ക്ക് മുൻകൂര്‍ ജാമ്യമില്ല. കൊല്ലം തുളസി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി.
ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ ശബരിമല സംരക്ഷണയാത്രയ്ക്കിടെയായിരുന്നു കൊല്ലം തുളസിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന. ഒക്ടോബര്‍ 12ന് യാത്രയ്ക്ക് ചവറയിൽ ഒരുക്കിയ സ്വീകരണത്തിനിടെയായിരുന്നു വിവാദപ്രസംഗം. തുളസിയ്ക്കെതിരെ ഡിവൈഎഫ്ഐ നല്‍കിയ പരാതിയിൽ ചവറ പോലീസ് കേസെടുക്കുകയായിരുന്നു. സ്ത്രീകളെ പൊതുസ്ഥലത്ത് വെച്ച് ആക്ഷേപിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്ന രീതിയിൽ പ്രസംഗിച്ചതിനുമായിരുന്നു കേസ്.
പ്രസംഗം പ്രഥമദൃഷ്ട്യാ കുറ്റകരമാണെന്ന് നിരീക്ഷിച്ച കോടതി മുൻകൂര്‍ജാമ്യാപേക്ഷ നിഷേധിക്കുകയായിരുന്നു. പ്രസംഗം വിവാദമായതോടെ കൊല്ലം തുളസി ഖേദം പ്രകടിപ്പിച്ചിരുന്നു. വിവാദപ്രസംഗത്തിന്‍റെ പേരിൽ സംസ്ഥാന വനിതാ കമ്മീഷൻ രജിസ്റ്റര്‍ ചെയ്ത കേസിൽ കൊല്ലം തുളസി മാപ്പപേക്ഷ നല്‍കുകയും ചെയ്തിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ ശബരിമല സംരക്ഷണയാത്രയ്ക്കിടെയായിരുന്നു കൊല്ലം തുളസിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന. ഒക്ടോബര്‍ 12ന് യാത്രയ്ക്ക് ചവറയിൽ ഒരുക്കിയ സ്വീകരണത്തിനിടെയായിരുന്നു വിവാദപ്രസംഗം. തുളസിയ്ക്കെതിരെ ഡിവൈഎഫ്ഐ നല്‍കിയ പരാതിയിൽ ചവറ പോലീസ് കേസെടുക്കുകയായിരുന്നു. സ്ത്രീകളെ പൊതുസ്ഥലത്ത് വെച്ച് ആക്ഷേപിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്ന രീതിയിൽ പ്രസംഗിച്ചതിനുമായിരുന്നു കേസ്.
പ്രസംഗം പ്രഥമദൃഷ്ട്യാ കുറ്റകരമാണെന്ന് നിരീക്ഷിച്ച കോടതി മുൻകൂര്‍ജാമ്യാപേക്ഷ നിഷേധിക്കുകയായിരുന്നു. പ്രസംഗം വിവാദമായതോടെ കൊല്ലം തുളസി ഖേദം പ്രകടിപ്പിച്ചിരുന്നു. വിവാദപ്രസംഗത്തിന്‍റെ പേരിൽ സംസ്ഥാന വനിതാ കമ്മീഷൻ രജിസ്റ്റര്‍ ചെയ്ത കേസിൽ കൊല്ലം തുളസി മാപ്പപേക്ഷ നല്‍കുകയും ചെയ്തിരുന്നു.