കണ്ണൂര്‍: ഫാദര്‍ റോബിൻ വടക്കുംചേരി പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള നിര്‍ദ്ദേശവുമായി കോടതി. വിചാരണയ്ക്കിടെ ഇരയുടെ മാതാപിതാക്കള്‍ പ്രതി റോബിൻ വടക്കുംചേരിയ്ക്ക് അനുകൂലമായി കൂറുമാറിയിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇവര്‍ക്കെതിരെയുള്ള കേസ്. പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ ക്രിമിനൽ കേസെടുത്ത് വിചാരണ നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസിൽ പ്രതിയായ വൈദികൻ ഫാദര്‍. റോബിൻ വടക്കുംചേരിയ്ക്ക് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്സോ കോടതി വിധിച്ചിരിക്കുന്നത്. ഇതിനെതിരെ റോബിൻ വടക്കുംചേരി ഹൈക്കോടതിയിൽ അപ്പീൽ നല്‍കിയിട്ടുണ്ട്. തനിക്കെതിരെ ഹാജരാക്കിയിരിക്കുന്നത് കെട്ടിച്ചമച്ച തെളിവുകളാണെന്നും പെൺകുട്ടിയുമായി ലൈംഗികബന്ധം നടത്തിയത് പരസ്പര സമ്മതത്തോടെയാണെന്നുമാണ് വടക്കുംചേരി ഹര്‍ജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ പ്രായം ശാസ്ത്രീയമായി കണക്കാക്കണമെന്ന വാദം വിചാരണക്കോടതി അംഗീകരിച്ചില്ലെന്നും റോബിൻ വടക്കുംചേരി ഹര്‍ജിയിൽ ചൂണ്ടിക്കാട്ടി.
കൊട്ടിയൂരിൽ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് റോബിൻ വടക്കുംചേരി ജയിലിൽ കഴിയുന്നത്. കേസിൽ മറ്റു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
കൊട്ടിയൂരിൽ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് റോബിൻ വടക്കുംചേരി ജയിലിൽ കഴിയുന്നത്. കേസിൽ മറ്റു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.