ആപ്പ്ജില്ല

ചെറുവള്ളങ്ങള്‍ക്കും ട്രോളിങ് വിലക്ക് ഏര്‍പ്പെടുത്താൻ നീക്കം

നിര്‍ദേശം നടപ്പിലായാൽ 34200 ബോട്ടുകള്‍ക്കു കൂടി കടലിൽ പോകാനാകില്ല

Samayam Malayalam 30 Jun 2018, 7:56 am
കൊച്ചി: ട്രോളിങ് നിരോധനകാലത്തെ നിയന്ത്രണങ്ങള്‍ ചെറുവള്ളങ്ങള്‍ക്കും ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ച് ഹൈക്കോടതി. പരമ്പരാഗതവഞ്ചികളും നാടൻ വള്ളങ്ങളും മീൻ പിടിക്കുന്നത് കര്‍ശനമായി വിലക്കണമെന്നാണ് കോടതി നിര്‍ദേശം.
Samayam Malayalam boat


നിലവിൽ 38000 യന്ത്രവത്കൃതയാനങ്ങളാണ് കടലിൽ മത്സ്യബന്ധനം നടത്തുന്നത്. ഇതിൽ 3800 ബോട്ടുകള്‍ക്ക് മാത്രമാണ് ട്രോളിങ് കാലത്ത് വിലക്കുള്ളത്. ശേഷിക്കുന്ന 34200 ബോട്ടുകള്‍ക്കു കൂടി വിലക്ക് ബാധകമാക്കുന്നതാണ് പുതിയ നിര്‍ദേശം. അതേസമയം, മോട്ടോര്‍ ഘടിപ്പിക്കാത്ത രണ്ടു ശതമാനം യാനങ്ങള്‍ക്ക് മത്സ്യബന്ധനം തുടരാം.

ബോട്ടുടമകളുടെ സംഘടനയായ ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ചാര്‍ളി ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന നിര്‍ദേശം. ഇക്കാര്യത്തിൽ ഇനി സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. വിധിയിലെ ഈ നിര്‍ദേശം പുനഃപരിശോധിക്കാൻ ഹര്‍ജി നല്‍കാൻ സര്‍ക്കാരിന് ആലോചനയുണ്ട്.

ഈ വര്‍ഷം ട്രോളിങ് കാലാവധി അഞ്ചുദിവസം കൂട്ടിയത് ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. എന്നാൽ ഇതിന് സര്‍ക്കാരിന് ചട്ടപ്രകാരം അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആവശ്യം തള്ളി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്