ആപ്പ്ജില്ല

'എന്തിനായിരുന്നു പതിനൊന്നാം മണിക്കൂറിലെ അറസ്റ്റ്?': ശിവശങ്കറിനെ പേടിയാണോയെന്ന് കസ്റ്റംസിനോട് കോടതി

സ്വര്‍ണക്കടത്ത് കേസിലെ മറ്റു പ്രതികളുമായി ശിവശങ്കറെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് കോടതി. കസ്റ്റംസിന് രൂക്ഷവിമര്‍ശനം.

Samayam Malayalam 25 Nov 2020, 2:40 pm
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ കസ്റ്റംസിന് കോടതിയുടെ രൂക്ഷവിമര്‍ശനം. പലവട്ടം ചോദ്യം ചെയ്തിട്ടും 'പതിനൊന്നാം മണിക്കൂറിൽ' അറസ്റ്റ് ചെയ്യാൻ എന്തു തെളിവാണ് ലഭിച്ചതെന്ന് കോടതി കസ്റ്റംസിനോടു ചോദിച്ചു. നാലുമാസം കേസ് അന്വേഷിച്ചിട്ടും തെളിവ് ലഭിച്ചില്ലേയെന്നും കോടതി ചോദിച്ചു.
Samayam Malayalam M Sivasankar
എം ശിവശങ്കർ Photo: The Times of India/File


മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ 10 ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന കസ്റ്റംസിൻ്റെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ രൂക്ഷമായ പരാമര്‍ശങ്ങള്‍. കസ്റ്റംസിന് ശിവശങ്കറെ പേടിയാണെയെന്നും കോടതി ചോദിച്ചു. എന്നാൽ ഒടുവിൽ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയ്ക്കും സരിത്തിനുമൊപ്പം എം ശിവശങ്കറെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിട്ടു.

Also Read: അപരന്മാർക്ക് റോസാപ്പൂ ചിഹ്നം; ഇടഞ്ഞ് ബിജെപി; താമരയ്ക്ക് വോട്ട് വീഴില്ലെന്ന് പരാതി

എന്തിനാണ് ശിവശങ്കറെ കസ്റ്റഡിയിൽ വിടേണ്ടെന്ന കാര്യത്തിൽ കസ്റ്റംസിന് വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്തിൽ ശിവശങ്കറിൻ്റെ പങ്കെന്താണെന്ന് കസ്റ്റംസ് പറയുന്നില്ലെന്നും ശിവശങ്കറുടെ ഔദ്യോഗിക പദവികളൊന്നും എന്താണ് കസ്റ്റംസ് രേഖപ്പെടുത്താത്തതെന്നും കോടതി ചോദിച്ചെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. എന്നാൽ മറ്റ് അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിലാണ് ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചതെന്നായിരുന്നു കസ്റ്റംസിൻ്റെ മറുപടിയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: കൊവിഡ്: മൃതദേഹം ബന്ധുക്കൾക്ക് കാണാം; സ്‍പര്‍ശനം, ആലിംഗനം, അന്ത്യചുംബനം പാടില്ല

കേസിൽ ഒൻപത് തവണയോളം ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കൂടാതെ തെളിവെടുപ്പിൻ്റെ ഭാഗമായി ശിവശങ്കറുടെ ഫോണും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. എന്നാൽ ഇതുവരെ കസ്റ്റംസിന് തെളിവു കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ശിവശങ്കറുടെ അഭിഭാഷകൻ കോടതിയോടു പറഞ്ഞു. തന്നെ മനഃപൂര്‍വം കുരുക്കാൻ ശ്രമിക്കുകയാണെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു. മുൻപ് പലവട്ടം ചോദ്യം ചെയ്തിട്ടും തെളിവ് ലഭിച്ചിരുന്നില്ലെന്നും എന്നാൽ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയിൽ നിന്ന് തെളിവു ലഭിച്ചെന്നു പറയുന്നതിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു ശിവശങ്കറുടെ ആരോപണം.

ആരോപിക്കുന്ന കുറ്റം ഗൗരവമുള്ളതാണെന്നും കുറ്റകൃത്യം നടന്നപ്പോള്‍ ശിവശങ്കര്‍ ഉന്നത പദവി വഹിച്ചിരുന്നുവെന്നും നിരീക്ഷിച്ച കോടതി ശിവശങ്കറെ കസ്റ്റഡിയിൽ വിടുകയായിരുന്നു. എന്നാൽ കേസിലെ മറ്റു പ്രതികളുമായി ശിവശങ്കറെ ബന്ധിപ്പിക്കുന്ന സൂചനകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്