എറണാകുളം: അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അടക്കം അഞ്ച് സാക്ഷികള്‍ക്ക് എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നോട്ടീസ്. ആലഞ്ചേരിക്കെതിരെ ക്രമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി 31ലേക്ക് മാറ്റി.
ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരെ ക്രമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി. കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് അധ്യക്ഷന്‍ പോളച്ചന്‍ പുതുപ്പാറ നല്‍കിയ ഹരജിയിലാണ് എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
ഭൂമി ഇടപാടില്‍ നികുതി വെട്ടിപ്പ്, വിശ്വാസ വഞ്ചന, അഴിമതി, സമ്പത്തിൻ്റെ ദുരുപയോഗം തുടങ്ങിയവ നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥ ലംഘിച്ച് കടം വീട്ടാന്‍ ഭൂമി വിറ്റുവെന്നുമാണ് സ്വകാര്യ അന്യായത്തിന്‍റെ ഉള്ളടക്കം.
ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരെ ക്രമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി. കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് അധ്യക്ഷന്‍ പോളച്ചന്‍ പുതുപ്പാറ നല്‍കിയ ഹരജിയിലാണ് എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
ഭൂമി ഇടപാടില്‍ നികുതി വെട്ടിപ്പ്, വിശ്വാസ വഞ്ചന, അഴിമതി, സമ്പത്തിൻ്റെ ദുരുപയോഗം തുടങ്ങിയവ നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥ ലംഘിച്ച് കടം വീട്ടാന്‍ ഭൂമി വിറ്റുവെന്നുമാണ് സ്വകാര്യ അന്യായത്തിന്‍റെ ഉള്ളടക്കം.