ആപ്പ്ജില്ല

നാലുവയസുകാരിയുടെ കൊലപാതകം: അമ്മയുടെ കാമുകന് വധശിക്ഷ

കേസിൽ രണ്ടാം പ്രതിയായ അമ്മ റാണിയ്ക്ക ജീവപര്യന്തം തടവ്

TNN 15 Jan 2018, 12:53 pm
കൊച്ചി: ചോറ്റാനിക്കരയിൽ അമ്മയും കാമുകന്മാരും ചേര്‍ന്ന് നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയ്ക്ക് വധശിക്ഷ. കേസിൽ രണ്ടാം പ്രതിയും കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുമായ റാണിയുടെ കാമുകനായ രഞ്ജിത്തിനാണ് എറണാകുളം പോക്സോ കോടതി വധശിക്ഷ വിധിച്ചത്.
Samayam Malayalam court verdicts mothers lover death penalty for killing four year old
നാലുവയസുകാരിയുടെ കൊലപാതകം: അമ്മയുടെ കാമുകന് വധശിക്ഷ


റാണിയ്ക്കും കേസിൽ മൂന്നാം പ്രതിയായ ബേസിലിനും ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. മൂന്നുപേര്‍ക്കും പിഴശിക്ഷയുമുണ്ട്.

ജുവനൈൽ ജസ്റ്റിസ് ആക്സട് പ്രകാരവും പോക്സോ നിയമപ്രകാരവും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്ന സമയത്ത് ഒന്നാം പ്രതി രഞ്ജിത്ത് ജയിലിൽ വെച്ച് ആത്മഹത്യാശ്രമം നടത്തിയതിനെത്തുടര്‍ന്ന് കേസിൽ വിധി പറയുന്നത് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.

പ്രതികള്‍ മൂന്നുപേരെയും ഇന്ന് കോടതിയിലെത്തിച്ചിരുന്നു. പരമാവധി ശിക്ഷയാണ് എല്ലാ പ്രതികള്‍ക്കും നല്‍കിയിരിക്കുന്നത്.

2013 ഒക്ടോബ‍ര്‍ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം. അവിഹിതബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയായിരുന്നു കുട്ടിയെ കൊലപ്പെടുത്തിയത്. രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് റാണി ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെത്തി. എന്നാൽ ഇവരുടെ മൊഴിയിൽ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.

കൊലപാതകം നടക്കുന്ന സമയത്ത് റാണിയുടെ സമയത്ത് റാണിയുടെ ഭര്‍ത്താവ് വിനോദ് കഞ്ചാവ് കേസിൽ ജയിലിലായിരുന്നു. രഞ്ജിത്തുമായി പത്തുവര്‍ഷത്തെ അവിഹിതബന്ധമാണ് റാണിയ്ക്കുണ്ടായിരുന്നത്. മറ്റൊരു കാമുകനായ ബേസിൽ റാണിയുടെ സഹോദരൻ എന്ന വ്യാജേനയാണ് വീട്ടിൽ റാണിയോടൊപ്പം കഴിഞ്ഞിരുന്നത്. റാണിയും ബേസിലും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് സ്കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടിയെ രഞ്ജിത്ത് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഉറക്കെ കരഞ്ഞ കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ചു. തുടര്‍ന്ന് കുട്ടിയുടെ കഴുത്തിൽ കൈമുറുക്കിയ ശേഷം എടുത്ത് എറിയുകയായിരുന്നു. തലയുടെ പിൻവശം ഇടിച്ചാണ് കുട്ടി വീണത്.

തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ടെറസിന്‍റെ മുകളിൽ ഒളിപ്പിച്ചു. വീട്ടിലെത്തിയ റാണിയും ബേസിലും കുട്ടിയ്ക്കു വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് രഞ്ജിത്ത് വിവരം അറിയിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്