ആപ്പ്ജില്ല

അഭയ കേസ്: പ്രതികള്‍ക്ക്​ കോടതിയുടെ അന്ത്യശാസനം

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ക്ക് കോടതിയുടെ അന്ത്യശാസനം

TNN 1 Feb 2018, 11:16 pm
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ക്ക് കോടതിയുടെ അന്ത്യശാസനം. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജിയില്‍ വ്യാഴാഴ്ച വാദംപറയാന്‍ ഒരുങ്ങവെ ഒരാഴ്ചത്തെ സമയംകൂടി വേണമെന്ന പ്രതികളുടെ ആവശ്യമാണ് ജഡ്ജിയെ ചൊടിപ്പിച്ചത്. 26 വര്‍ഷം പിന്നിട്ട കേസാണിതെന്നും പ്രതികള്‍ വിടുതല്‍ ഹരജി സമര്‍പ്പിച്ചിട്ട് ഏഴുവര്‍ഷം പിന്നിെട്ടന്നും കോടതി ഒാര്‍മിപ്പിച്ചു. ഇനിയും കേസ് നടപടി വൈകിപ്പിക്കുന്നത് അനീതിയാണെന്നും കോടതി പറഞ്ഞു.
Samayam Malayalam court warns abhaya case accused
അഭയ കേസ്: പ്രതികള്‍ക്ക്​ കോടതിയുടെ അന്ത്യശാസനം


മൂന്ന് ദിവസത്തെ സമയം കോടതി അനുവദിക്കും. അതിനുള്ളില്‍ വാദം പൂര്‍ത്തിയാക്കിയിെല്ലങ്കില്‍ ഹരജിയില്‍ വിധി പറയുമെന്നും സി.ബി.ഐ കോടതി ജഡ്ജി നാസര്‍ പ്രതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്​റ്റര്‍ സെഫി, കെ.ടി. മൈക്കിള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 1992 മാര്‍ച്ച്‌ 27ന് കോട്ടയത്ത് പയസ് ടെൻത് കോണ്‍വൻ്റിലെ കിണറ്റില്‍ ദുരൂഹസാഹചര്യത്തിലാണ് സിസ്​റ്റര്‍ അഭയയുടെ മൃതദേഹം കണ്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്