ആപ്പ്ജില്ല

'ഐഷ എന്നൊരു ഡോക്ടറില്ല; അങ്ങനൊരാൾ ജീവിച്ചിരുന്നില്ല; പ്രചരിക്കുന്നത് വ്യാജവാർത്ത'

കൊവിഡിനോട് പോരാടി ഇന്ത്യൻ ഡോക്ടർ മരിച്ചെന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിൽ സന്ദേശം പ്രചരിച്ചിരുന്നത്. എന്നാൽ ഇത്തരത്തിൽ ഒരാൾ ജീവിച്ചിട്ടില്ലെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കിയിരിക്കുന്നത്.

Samayam Malayalam 2 Aug 2020, 11:45 pm
കൊച്ചി: കൊവിഡ് ഡ്യൂട്ടിക്കിടെ രോഗം ബാധിച്ച് മരിച്ച ഡോക്ടറുടേത് എന്ന പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. ഡോക്ടർ ഐഷ കൊവിഡിനോട് പൊരുതി മരിച്ചെന്നും അവരുടെ അവസാന വാക്കുകൾ എന്ന പേരിലുമായിരുന്നു സന്ദേശം സമൂഹമാധ്യമങ്ങലിൽ ട്രെൻഡിങ്ങായത്. ഡോക്ടർമാരുടെ സംഘടനയായ ഐഎംഎയുടെ പ്രതിനിധി അടക്കം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് നിമിഷങ്ങൾക്കുള്ളിലാണ് ഫേസ്ബുക്കിൽ അടക്കം വൈറലായത്.
Samayam Malayalam പ്രചരിക്കുന്ന ചിത്രം
പ്രചരിക്കുന്ന ചിത്രം


ഐഷ എന്നൊരു ഡോക്ടർ ഇല്ലെന്നും പ്രചരിക്കുന്നത് 2017ലെ ചിത്രമാണെന്നുമാണ് സമൂഹമാധ്യമങ്ങളുടെ കണ്ടെത്തൽ. തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധി സുൾഫി നൂഹു രംഗത്തെത്തിയിട്ടുണ്ട്.

Also Read: ദിവസങ്ങൾക്കു മുമ്പ് പ്രധാനമന്ത്രിയുടെ വസതിയിൽ ചേ‍ര്‍ന്ന മന്ത്രിസഭാ യോഗത്തിൽ അമിത് ഷാ പങ്കെടുത്തു!; ആശങ്ക

ഐഷ, കോവിഡ് ചികിത്സയ്ക്കിടയിൽ മരണപ്പെട്ടുവെന്ന വാർത്ത വ്യാജമാണെന്ന് പിന്നീടാണ് മനസ്സിലായത്.തെറ്റായ ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഏതോ ഒരു വിരുതൻ പടച്ചുവിട്ട വാർത്തയാണെന്ന് പിന്നീട് മനസിലായി. അതിൽ ആദ്യം തന്നെ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നുവെന്നും സുൾഫി നൂഹു വ്യക്തമാക്കി.

Also Read: പാക് വാർത്താ ചാനൽ ഹാക്ക് ചെയ്ത് ഇന്ത്യൻ ടെക്കികൾ; ത്രിവർണ്ണക്കൊടി പാറിച്ചു

യുഐറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധി ജാസ്മിൻഷ പങ്കുവെച്ച കുറിപ്പ്,

ഇന്ന് ഏറ്റവും കൂടുതൽ കണ്ടത് ഡോക്ടർ ഐഷയുടെ വിയോഗമാണ്. ഏത് ഐഷ? എവിടെയാണ് നാട്?ഏത് ആശുപത്രിയിൽ മരിച്ചു?എന്ന ചോദ്യങ്ങളൊക്കെ നിലനിൽക്കെ തന്നെയാണ് ഈ വാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

ആരോ ഒരാൾ ഐഷ എന്ന പേരിൽ ക്രിയേറ്റ് ചെയ്ത ട്വിറ്റർ ഐഡിയിൽ നിന്നും തന്റെ അന്ത്യ നിമിഷം എന്ന പേരിൽ കുറിച്ച എഴുത്താണ് ഇപ്പോൾ വയറലായി ഓടുന്നത്.

ട്വിറ്റർ അക്കൗണ്ട് തിരഞ്ഞു പോയപ്പോൾ എക്കൗണ്ട് ഡിലീറ്റ് ചെയ്തതായാണ് കാണുന്നത്. ആശുപത്രിയിൽ ഉള്ള ചിത്രം എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് സാവിന ഡെന്റൽ ആശുപത്രിയുടെ സൈറ്റിലെ ഒരു ചിത്രവുമാണ്.

ഉറവിടമില്ലാത്ത ഇല്ലാത്ത ഇത്തരം വാർത്തകൾക്ക് എത്ര പെട്ടന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം കിട്ടുന്നത് എന്നാണ് ചിന്തിക്കുന്നത്. ഇത്രയും ബലഹീനരാണോ മനുഷ്യർ.


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്