ആപ്പ്ജില്ല

ലോക്ക്ഡൗൺ ലംഘനം: പിഴയായി ലഭിച്ചത് 154 കോടി രൂപ, കൂടുതൽ കേസുകൾ തിരുവനന്തപുരം ജില്ലയിൽ

കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതടക്കമുള്ള നിയന്ത്രണ ലംഘനങ്ങനങ്ങളിൽ നിന്നാണ് 154 കോടി രൂപ സംസ്ഥാന സർക്കാരിന് ലഭിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്

Samayam Malayalam 14 Oct 2021, 10:39 am

ഹൈലൈറ്റ്:

  • സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ.
  • പിഴയായി പോലീസ് പിരിച്ചത് 154 കോടി രൂപയെന്ന് റിപ്പോർട്ട്.
  • ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിൽ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam പ്രതീകാത്‌മക ചിത്രം. Photo: TOI
പ്രതീകാത്‌മക ചിത്രം. Photo: TOI
തിരുവനന്തപുരം: കൊവിഡ്-19 ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമായിരുന്ന കാലയളവിൽ നിയമലംഘനങ്ങളുടെ പേരിൽ പോലീസ് പിരിച്ചത് 154 കോടി രൂപയെന്ന് റിപ്പോർട്ട്. കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതടക്കമുള്ള നിയന്ത്രണ ലംഘനങ്ങനങ്ങളിൽ നിന്നാണ് ഇത്രയും തുക പിരിച്ചെടുത്തതെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തു.
പരിഷ്കൃതസമൂഹത്തിനു യോജിക്കുന്ന പെരുമാറ്റം വേണം, മര്യാദ വിട്ടാൽ നടപടി; 22 നിര്‍ദേശങ്ങളുമായി ഡിജിപി
ഒക്ടോബർ ആദ്യവാരം വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണം ശക്തമായിരുന്ന മാസങ്ങൾ മുതൽ ഒക്ടോബർ മാസംവരെ ആറ് ലക്ഷത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാസ്ക് ധരിക്കാതിരിക്കുക, സാമുഹിക അകലം പാലിക്കാതിരിക്കുക, നിയന്ത്രണങ്ങളും നിർദേശങ്ങളും അവഗണിച്ച് വാഹനങ്ങൾ നിരത്തിലിറക്കിയതടക്കമുള്ള സംഭവങ്ങളിൽ 154 കോടി 42 ലക്ഷത്തി 4700 രൂപയാണ് പോലീസ് പിഴയായി വാങ്ങിയത്.

ഇക്കാലയളവിൽ 611851 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 1,86,790 കേസുകളാണ് തലസ്ഥാനത്ത് മാത്രം റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ പിഴ ചുമത്തിയത് എറണാകുളം ജില്ലയിലാണ്. 22,41,59,800 രൂപയാണ് എറണാകുളം ജില്ലയിൽ നിന്ന് മാത്രം പിഴയായി ഈടാക്കിയത്.

പ്രതിമാസം 5000 രൂപ വീതം മൂന്നുവർഷം; കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം
തിരുവനന്തപുരം ജില്ലയിൽ 14,24,43,500 രൂപയും മലപ്പുറത്ത് 13,90,21,500 രൂപയുമാണ് പിഴയായി പിരിച്ചെടുത്തത്. എല്ലാ ജില്ലകളിലും രണ്ട് കോടിയിലധികം രൂപയാണ് പിഴയിനത്തിൽ പിരിച്ചത്. 133 കേസുകൾ രജിസ്റ്റർ ചെയ്ത റെയിൽവെ പോലീസ് 4,10100 രൂപ ഈടാക്കി. മാസ് ധരിക്കാത്തതിനും സാമുഹിക അകലം പാലിക്കാത്തതിനും 500 രൂപ വീതവും, വാഹനങ്ങളുടെ നിയന്ത്രണ ലംഘനത്തിന് 2000 രൂപയുമാണ് പോലീസ് പിഴയായി ചുമത്തിയത്.

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇളവ് വന്നിട്ടും കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് പിഴ ചുമത്തുന്നത് തുടരുന്നുണ്ട്. കൊവിഡ് ചട്ടങ്ങൾ പാലിച്ച് മാത്രമേ ഇളവുകൾ ഉപയോഗിക്കാൻ പാടുള്ളൂ എന്ന കർശന നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നത് ആശ്വാസം പകരുന്നുണ്ട്. ആരോഗ്യവകുപ്പ് ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 11,079 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 46,95,904 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 3,39,688 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,28,426 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,262 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 690 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 97,630 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 123 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,571 ആയി.

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. നിലവില്‍ 97,630 കൊവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി - ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.6 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,50,25,243), 44.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,19,28,898) നല്‍കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്