ആപ്പ്ജില്ല

കൊവിഡ് 19; കള്ളം പ്രചരിപ്പിക്കുന്നവര്‍ ജയിലില്‍ പോകേണ്ടി വരും, പ്രതിരോധ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുവെന്ന് ഇപി ജയരാജന്‍

കൊവിഡ് രോഗിയുടെ ബന്ധു രാമന്തളിയില്‍ എത്തിയിരുന്നുവെന്നും വാട്‌സ്ആപ്പില്‍ വ്യാജ സന്ദേശം പടര്‍ന്നു. അതോടെ രാമന്തളിയിലും ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

Samayam Malayalam 14 Mar 2020, 4:12 pm
കണ്ണൂര്‍: കൊവിഡ് രോഗ ഭീതി പടര്‍ത്തുന്ന വ്യാജ വാര്‍ത്തകളെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇപി ജയരാജന്‍. പയ്യന്നൂരിലെ ജനകീയ ഡോക്ടര്‍ക്ക് കൊറോണ വൈറസ് ബാധയാണെന്നുള്ള തരത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നുണ്ട്. ഇതിനെതിരെയാണ് വിമര്‍ശനവുമായി മന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്.
Samayam Malayalam Minister EP Jayarajan


Also Read: കണ്ണൂരിലെ കൊറോണ ബാധിതന്റെ സഹയാത്രികരില്‍ 5 പേര്‍ കാസര്‍ഗോട്ടുകാര്‍

സോഷ്യല്‍ മീഡിയകളില്‍ കള്ളം പ്രചരിപ്പിക്കുന്നവര്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍ പെരിങ്ങോത്തെ കൊവിഡ് രോഗി ആദ്യം ചെന്നത് പയ്യന്നൂരിലെ ഡോക്ടറഉടെ അടുത്തേക്കായിരുന്നു. ജനകീയ ഡോക്ടറായ ഇദ്ദേഹം ദിവസവും നൂറിലധികം രോഗികളെ പരിശോധിക്കുന്ന വ്യക്തിയാണ്.

Also Read: വയനാടില്‍ കുരങ്ങ് പനി നിയന്ത്രണ വിധേയം; കൊവിഡ് 19ല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി
ഇദ്ദേഹത്തിനും രോഗം സ്ഥിരീകരിച്ചെന്ന രീതിയില്‍ സന്ദേശം പരന്നതോടെ പയ്യന്നൂരിലെ ജനങ്ങള്‍ പരിഭ്രാന്തരായിരിക്കുകയാണ്. കൊവിഡ് രോഗിയുടെ ബന്ധു രാമന്തളിയില്‍ എത്തിയിരുന്നുവെന്നും വാട്‌സ്ആപ്പില്‍ വ്യാജ സന്ദേശം പടര്‍ന്നു. അതോടെ രാമന്തളിയിലും ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്. ഏഴോത്ത് ഗള്‍ഫില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്ന തെറ്റായ വാര്‍ത്തയും പരക്കുന്നുണ്ട്.

Also Read: തിരുവനന്തപുരത്തെ റിസോർട്ടുകളിലുള്ള വിദേശ സഞ്ചാരികളെ പുറത്തിറക്കരുത്; കര്‍ശന നിര്‍ദ്ദേശവുമായി കളക്ടര്‍

തലശേരിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന ഓഡിയോ സന്ദേശവും വാട്‌സ് ആപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. ഇതെല്ലാം ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണം ശക്തമാക്കിയി്ടുണ്ട്. പരിയാരത്ത് ഒരാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്