ആപ്പ്ജില്ല

സംസ്ഥാനത്ത് കൊവിഡിന്‍റെ പുതിയഘട്ടം; വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

ഇനി വരുന്ന രണ്ടാഴ്ചക്കാലം ഏറെ കരുതിയിരിക്കേണ്ടതാണ്. എത്രത്തോളം വർധനവ് ഉണ്ടാകുമെന്ന് ഈ രണ്ടാഴ്ചയോടുകൂടിയേ പറയാൻ സാധിക്കുകയുള്ളു. അത്യാവശ്യമാണെങ്കിൽ മാത്രം പുറത്തിറങ്ങുക. ഒരോ വ്യക്തിയും സെൽഫ് ലോക്കഡൗൺ പ്രഖ്യാപിക്കണം

Samayam Malayalam 19 Dec 2020, 5:14 pm
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൽ വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തെരഞ്ഞെടുപ്പ് കഴിഞ്ഞു കൊവിഡ് എല്ലാം പോയി എന്ന് കരുതാതെ നിർദേശങ്ങൾ ശരിയായി പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംശയം തോന്നുന്ന എല്ലാവരും ടെസ്റ്റിന് വിധേയമാകണം. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായിട്ടുണ്ടാകുന്ന വർധനവിനെ ഒരു മരണകാരണമാകാതെ മാറ്റാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
Samayam Malayalam Health minister KK Shailaja
ആരോഗ്യമന്ത്രി കെകെ ശൈലജ. PHOTO: TOI


തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി വലിയ തോതിൽ ആളുകളുടെ കൂടിച്ചേരൽ ഉണ്ടായി. കൊവിഡിന്‍റെ ഗ്രാഫ് വീണ്ടും ഉയരുമെന്ന ഭയം നമ്മളിലുണ്ട്. അവിടവിടെയായി കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

ഫാഷൻ ഷോ പോലെയല്ല ഇലക്ഷനെ നേരിട്ടത്; ഇത്രമാത്രം ഉപദ്രവിക്കാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് വിബിത ബാബു
ഇനി വരുന്ന രണ്ടാഴ്ചക്കാലം ഏറെ കരുതിയിരിക്കേണ്ടതാണ്. എത്രത്തോളം വർധനവ് ഉണ്ടാകുമെന്ന് ഈ രണ്ടാഴ്ചയോടുകൂടിയേ പറയാൻ സാധിക്കുകയുള്ളു. നിർദേശങ്ങൾ ഇനി കൃത്യമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. മാസ്ക് ധരിച്ചുമാത്രമേ ആൾക്കൂട്ടത്തിൽ ഇറങ്ങാവൂ. കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. അകലം പാലിക്കണം.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയും ഭരണാധികാരം ഏൽക്കലും പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നിർവഹിക്കണം. അതിനുശേഷം വലിയ ആൾക്കൂട്ടവും പ്രകടനവും ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.

'ഇനിയുളള ദിവസങ്ങളിൽ കൂട്ടായ്മകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം തെരഞ്ഞെടുപ്പിന്‍റെ സമയത്ത് ആരിൽ നിന്നെങ്കിലും ആർക്കെങ്കിലും പകർന്നിട്ടുണ്ടെങ്കിൽ അത് വീണ്ടും ആളുകളിലേക്ക് പകരാൻ ഇടയാക്കും. അതുകൊണ്ട് വളരെ അത്യാവശ്യമാണെങ്കിൽ മാത്രം പുറത്തിറങ്ങുക. ഒരോ വ്യക്തിയും സെൽഫ് ലോക്കഡൗൺ പ്രഖ്യാപിക്കണം. ഷോപ്പിങ്ങിന് കുട്ടികളെയെല്ലാം കൂട്ടിപ്പോകുക, വിവാഹാഘോഷങ്ങളിൽ വലിയ പങ്കാളിത്തമുണ്ടാക്കുക, ഇതിനൊന്നും സമയമായിട്ടില്ല. ഒരു വാക്സിൻ പൂർണ്ണമായും വരുന്നത് വരെ ക്ഷമിച്ചേ മതിയാകു. അതുകൊണ്ട് കൂട്ടായ്മ ഒഴിവാക്കാൻ കുടുംബാഗങ്ങളും രാഷ്ട്രീയ പാർട്ടികളുമെല്ലാം ശ്രദ്ധിക്കണം,' ആരോഗ്യമന്ത്രി പറഞ്ഞു.

കൊടുവള്ളിയിൽ മുസ്ലീംലീഗിന്‍റെ ആഹ്ളാദ പ്രകടനം നയിച്ചത് സ്വർണക്കടത്ത് കേസ് പ്രതി

ആരോഗ്യവകുപ്പ് കൂടുതൽ കേസുകൾ കൈകാര്യം ചെയ്യാനുളള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ക്രമാതീതമായി കേസുകൾ ഉയർന്നാൽ ആശുപത്രികളിൽ അതിനുളള സൗകര്യം ലഭിക്കാതെ വരികയും ആളുകൾക്ക് ചികിത്സ ലഭിക്കാതെ വരികയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംശയം തോന്നുന്ന എല്ലാവരും ടെസ്റ്റിന് വിധേയമാകണമെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്