ജില്ല തിരിച്ചുള്ള കണക്കുകള്‍
സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തൃശ്ശൂര്‍ ജില്ലയിലാണ്. ജില്ലയിൽ 730 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മറ്റ് ജില്ലകളിലെ കണക്ക് പരിശോധിച്ചാൽ എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65, ഇടുക്കി 49 എന്നിങ്ങനേയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗമുക്തി നേടിയവരുടെ വിവരങ്ങൾ
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7015 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 654, കൊല്ലം 534, പത്തനംതിട്ട 153, ആലപ്പുഴ 532, കോട്ടയം 236, ഇടുക്കി 72, എറണാകുളം 914, തൃശൂര്‍ 1103, പാലക്കാട് 188, മലപ്പുറം 993,, കോഴിക്കോട് 947, വയനാട് 111, കണ്ണൂര്‍ 368, കാസര്‍ഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,09,032 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
24 കൊവിഡ് മരണങ്ങൾ
24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെട്ടയം സ്വദേശി അബ്ദുള്‍ റഹിം (80), ആനാട് സ്വദേശി ശ്രീകുമാര്‍ (60), നെയ്യാറ്റിന്‍കര സ്വദേശി മണികണ്ഠന്‍ (42), കൊല്ലം നീണ്ടകര സ്വദേശി രാമചന്ദ്രന്‍ (84), നീണ്ടകര സ്വദേശിനി വത്സല (70), പുന്തലത്താഴം സ്വദേശി ഹരിദാസ് (75), ഇടുക്കി തൊടുപുഴ സ്വദേശിനി തങ്കമണി (55), എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി കമലം കുട്ടപ്പന്‍ (78), കുമ്പളങ്ങി സ്വദേശി ടി.എം. ഷമോന്‍ (44), മുളവൂര്‍ സ്വദേശി മൊയ്ദീന്‍ (75), വേങ്ങൂര്‍ സ്വദേശി കെ.കെ. രാജന്‍ (63), തൃശൂര്‍ ചിറ്റിലപ്പള്ളി സ്വദേശിനി കൊച്ചു (62), ചാവക്കാട് സ്വദേശിനി മാഗി (46), എരുമപ്പെട്ടി സ്വദേശി രാമചന്ദ്രന്‍ (67), പരിയാരം സ്വദേശി ബാബു (47), കൊടുങ്ങല്ലൂര്‍ സ്വദേശി ജമാല്‍ (56), എരുമപ്പെട്ട സ്വദേശിനി ഫാത്തിമ (70), പാലക്കാട് കൈറാടി സ്വദേശിനി ഖദീജ (65), മലപ്പുറം കുന്നപ്പള്ളി സ്വദേശി യൂസഫ് (65), കോഴിക്കോട് കൂരാചുണ്ട് സ്വദേശി വെള്ളന്‍ (80), കുതിരവട്ടം സ്വദേശിനി കമലാക്ഷി അമ്മ (91), കണ്ണൂര്‍ പരിയാരം സ്വദേശി പദ്മനാഭന്‍ (65), നാറാത്ത് സ്വദേശിനി എ.പി. അയിഷ (71) കാസര്‍ഗോഡ് മുള്ളേരിയ സ്വദേശിനി സമീറ (36) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1376 ആയി.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ
60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 12 വീതം, കോഴിക്കോട് 11, എറണാകുളം 10, പത്തനംതിട്ട 5, തൃശൂര്‍ 3, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, പാലക്കാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
അണ്‍ലോക്ക് 5 നീട്ടി കേന്ദ്രം
സെപ്റ്റംബര്‍ മാസം പുറത്തിറക്കിയ അൺലോക്ക് 5 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നവംബർ 30 വരെ നീട്ടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച് ഉത്തരവ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ഉത്തരവിൽ പറയുന്നു. കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവ് നീട്ടാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
അൺലോക്ക് 5ന്റെ ഭാഗമായി സിനിമാശാലകള്‍, നീന്തൽ കുളങ്ങള്‍, കായിക പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കുന്നതും നിയന്ത്രണങ്ങളോടെയുള്ള ഒത്തുചേരലുകള്‍ അനുവദിക്കുന്നതുമടക്കമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം നേരത്തെ പുറത്തിറക്കിയിരുന്നു.
സംസ്ഥാനം ആശങ്കയിൽ
തിങ്കളാഴ്ച 4,287 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന 7107 പേർ രോഗമുക്തി നേടി. 93744 പേരാണ് നിലവില്‍ കിത്സയിലുള്ളത്. 3711 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 471 കേസുകളുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 53 പേർ ആരോഗ്യ പ്രവർത്തകരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഏറ്റവും രോഗബാധ റിപ്പോര്‍ട്ട് ചെയ്തതും കേരളത്തിൽ തന്നെയായിരുന്നു.
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു
സംസ്ഥാനത്ത് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലും രാജ്യത്തെ രോഗബാധിതരുടെ എണ്ണത്തിലെ കുറവ് ആശ്വാസകരമാണ്. 36,000ത്തിലധികം കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്ത് 79 ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. 24 മണിക്കൂറിനിടെ 36,469 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 79,46,429 ആയി ഉയർന്നിരിക്കുകയാണ്. 6,25,857 ആക്ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 72,01,070 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 63,842 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.