ആപ്പ്ജില്ല

കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; കേന്ദ്ര സംഘം കേരളത്തിലേക്ക്

കേരളത്തിൽ ജനിതക മാറ്റം വന്ന വൈറസുകളെപ്പറ്റി പഠനം ആരംഭിച്ചിട്ടുണ്ട്. ഓരോ ജില്ലകളിൽ നിന്നും 25 വീതം സാമ്പുളുകൾ ശേഖരിച്ചാണ് പഠനം.

Samayam Malayalam 6 Jan 2021, 8:11 pm
ന്യൂഡൽഹി: സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ സംഘം കേരളത്തിലേക്ക്. നാഷ്ണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ ഡോ എസ് കെ സിങിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. കേന്ദ്ര നീക്കത്തെ ആരോഗ്യ വകുപ്പ് സ്വാഗതം ചെയ്തു.
Samayam Malayalam Kerala Health Minister KK Shailaja
ആരോഗ്യ മന്ത്രി കെകെ ശൈലജ


സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം എങ്ങനെ, ടെസ്റ്റിങ് എങ്ങനെ, പിഴവുകളുണ്ടോ, കേന്ദ്രസർക്കാരിന്റെ ആവശ്യം ഉണ്ടോ, തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനാണ് കേന്ദ്ര സംഘം എത്തുന്നത്.

മാതാപിതാക്കൾ ഉറങ്ങുന്ന ഭൂമി ഞങ്ങൾക്കു വേണം; പുറംപോക്കാണെന്ന് അച്ഛൻ പറഞ്ഞ അറിവാണുള്ളത്: രാജന്റെ മക്കൾ
അതേസമയം ഡൽഹി ആസ്ഥാനമാക്കിയ സെന്റർ ഫോർ ജിനോമിക് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി സഹകരിച്ച് വൈറസിന്റെ ജനിതകമാറ്റത്തെക്കുറിച്ച് കേരളം പഠനം ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഇരുപത്തിയഞ്ച് സാമ്പിളുകൾ വീതം ശേഖരിച്ച് ഒരു മാസം 1400 സാമ്പിളുകൾ ജെനറ്റിക് സ്വീകൻസിങ് ചെയ്യാനാണ് തീരുമാനം. ഇതിനായി 68 ലക്ഷം രൂപയാണ് ചെലവഴിക്കുക. ബ്രിട്ടനിൽ കണ്ടെത്തിയ അതിവേഗ വൈറസ് കേരളത്തിൽ കണ്ടെത്തിയെങ്കിലും ചികിത്സാ രീതിയിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സ‍ര്‍ക്കാരിന്റെ തീരുമാനം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കേരളം മുന്നിലാണ്. വയനാട്ടിൽ നൂറ് പേരെ പരിശോധിക്കുമ്പോൾ പന്ത്രണ്ട് പേ‍രിൽ രോഗം സ്ഥിരീകരിക്കുന്നുണ്ട്. മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ യഥാക്രമം 11, 12 എന്നിങ്ങനെയാണ്. 60 വയസിന് മുകളിലുള്ളവരാണ് മരിക്കുന്നവരിൽ ഏറെയും. പത്ത് വയസിൽ താഴെയുള്ള ആറ് കുട്ടികൾ മരണപ്പെട്ടിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കണ്ണൂ‍ര്‍ ജില്ലകളിൽ പരിശോധനയുടെ എണ്ണം വ‍ര്‍ദ്ധിപ്പിക്കാൻ നി‍ര്‍ദ്ദേശം നൽകിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്