ആപ്പ്ജില്ല

കോവിഡ് 19: കൊല്ലം തുറമുഖത്ത് മത്സ്യലേലത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

വാടി, മൂതാക്കര, തങ്കശ്ശേരി, ജോനകപ്പുറം, കൊല്ലം പോര്‍ട്ട് എന്നിവിടങ്ങളിലായി ലേലം വികേന്ദ്രീകരിക്കും. ഒഴിഞ്ഞ് കിടക്കുന്ന ഹാളുകളാണ് ലേലത്തിനായി ഉപയോഗപ്പെടുത്തുക

Samayam Malayalam 18 Mar 2020, 9:23 pm
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വരുന്ന രണ്ടാഴ്ചക്കാലത്തേക്ക് തുറമുഖങ്ങളിലെ മത്സ്യലേലത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ഒരിടത്ത് നടക്കുന്ന ലേലം വിവിധ കേന്ദ്രങ്ങളിലായി നടത്തും. വാടി, മൂതാക്കര, തങ്കശ്ശേരി, ജോനകപ്പുറം, കൊല്ലം പോര്‍ട്ട് എന്നിവിടങ്ങളിലായി ലേലം വികേന്ദ്രീകരിക്കും. ഇവിടെ ഒഴിഞ്ഞു കിടക്കുന്ന ഹാളുകള്‍ ലേലത്തിനായി ഉപയോഗപ്പെടുത്തും. ഇതോടെ തിക്കും തിരക്കും ഒഴിവാക്കാനാകും.
Samayam Malayalam Kollam Map


Also Read: ഒളിവിലും സജിത്ത് അരവിന്ദാക്ഷന്‍റേത് ആര്‍ഭാട ജീവിതം: ഒളിവില്‍ കഴിഞ്ഞത് കുറ്റിച്ചിറ സ്വദേശിയുടെ സഹായത്തോടെ!

ശക്തികുളങ്ങര, നീണ്ടകര ഹാര്‍ബറുകളില്‍ ഓരോ ഇനം മത്സ്യങ്ങളും നിശ്ചിത അകലം പാലിച്ച് വെവ്വേറെ ലേലം ചെയ്യാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. തുറമുഖത്തേക്ക് മത്സ്യബന്ധനവുമായോ വ്യാപാരവുമായോ ബന്ധമില്ലാത്തവരെ പ്രവേശിപ്പിക്കില്ല. അന്യസംസ്ഥാനത്ത് നിന്നും മത്സ്യവുമായി വരുന്ന വാഹനങ്ങള്‍ക്കും തുറമുഖത്ത് പ്രവേശനം ഉണ്ടാകില്ല. അഴീക്കല്‍ തുറമുഖത്തും ഏറെ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ പറഞ്ഞു.

Also Read: പോലീസിൻ്റെ രഹസ്യനീക്കം, അന്തര്‍സംസ്ഥാന കൊള്ളസംഘ തലവന്‍ 'തുപ്പാക്കി സജി' അറസ്റ്റിൽ! വഴിത്തിരിവായത് ബാറിലെ സംഘർഷം!

യോഗത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഗീതാകുമാരി, അസിസ്റ്റന്റ് ഡയറക്ടര്‍ നൗഷര്‍ ഖാന്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ ആര്‍ സന്ധ്യ, കുഫോസ് സ്റ്റാന്റിങ് കമ്മിറ്റി അംഗം എച്ച് ബേസില്‍ ലാല്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ ബിജു ലൂക്കോസ്, ശാന്തകുമാര്‍, നെയ്തില്‍ വിന്‍സെന്റ്, ഹെന്‍ട്രി, ബോട്ട് ഓണേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പീറ്റര്‍ മത്യാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read: എസ്പി ഓഫീസ് ജീവനക്കാരിയെ ശല്ല്യം ചെയ്തു; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍, സംഭവം കാസര്‍കോട്

അതേസമയം കോവിഡ് 19 വ്യാപനം തടയാന്‍ ജില്ലയില്‍ ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്‍ ജില്ലയില്‍ ജനോപകാരപ്രദമാകുന്നു. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ബോധവത്കരണ സന്ദേശങ്ങള്‍ ഉപയോഗിച്ചു സര്‍വീസ് സംഘടനകള്‍ തുടങ്ങിയ ബ്രേക് ദ ചെയിന്‍ കിയോസ്‌കുകള്‍ പൊതുജനങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി.

കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ലക്ഷ്യം. സംഘടനകള്‍ വഴി ഓഫീസുകളിലേക്ക് ആവശ്യമായ ഹാന്‍ഡ് സാനിറ്റൈസറുകളും വിതരണം ചെയ്തു തുടങ്ങി. അടുത്ത രണ്ടാഴ്ചകളില്‍ ഈ പ്രവര്‍ത്തനം ശക്തമാക്കുകയാണെങ്കില്‍ രോഗപ്രതിരോധം ഫലപ്രാപ്തിയിലെത്തും. ബാങ്കുകള്‍, എ ടി എം കൗണ്ടറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ സാനിറ്റൈസര്‍ കിയോസ്‌ക് സ്ഥാപിക്കുന്നതും പരിഗണനയിലാണ്.

കോവിഡ്- 19 രോഗബാധിതരില്‍ നിന്നും ബഹുജന സമ്പര്‍ക്കത്തിലൂടെ പകരുന്നത് നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി നഗരസഭ/ ഗ്രാമപഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍ രൂപീകരിച്ച സര്‍വെയ്‌ലന്‍സ് ടീം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പ്രാദേശിക തലത്തിലുള്ള സമഗ്രമായ അടിസ്ഥാന വിവരശേഖരം തുടങ്ങി. ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കും. സാമൂഹികമായ ഒറ്റപ്പെടല്‍ ഒഴിവാക്കാനായി അയല്‍ക്കാര്‍ക്കും ബോധവത്കരണം നടത്തും.

ഗൃഹസന്ദര്‍ശനം നടത്തുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കണം. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കണം. മുതിര്‍ന്ന പൗര•ാരെ ടീമില്‍ ഉള്‍പ്പെടുത്തരുത്. സന്ദര്‍ശക ടീം ആവശ്യമെങ്കില്‍ ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്കുള്ള മരുന്നുകളും എത്തിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്