ആപ്പ്ജില്ല

'ഫേസ്ബുക്ക് ലൈക്ക് കൂട്ടുന്നതല്ലാതെ തോമസ് ഐസക് ഒന്നും ചെയ്യുന്നില്ല'; കുറ്റപ്പെടുത്തി സിപിഐ

മന്ത്രി തോമസ് ഐസക് സര്‍ സിപിയേക്കാള്‍ വലിയ ഏകാധിപതിയായെന്ന് സിപിഐ. മന്ത്രിയുടേത് കയര്‍ മേഖലയെ തകര്‍ക്കുന്ന നടപടികള്‍. തൊഴിലാളികള്‍ക്ക് മിനിമം കൂലി പോലും കിട്ടുന്നില്ല- വിമര്‍ശനം.

Samayam Malayalam 26 Feb 2020, 3:16 pm
ആലപ്പുഴ: ധനമന്ത്രി തോമസ് ഐസകിനെതിരെ പരസ്യ വിമര്‍ശനവുമായി സിപിഐ. ഫേസ്ബുക്ക് ലൈക്ക് കൂട്ടുന്നതല്ലാതെ കയര്‍ മേഖലയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്നാണ് മന്ത്രിയ്‌ക്കെതിരെയുള്ള വിമര്‍ശനം. സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസാണ് മന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കയര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി നടത്തിയ സമരത്തില്‍ സംസാരിക്കവെയാണ് ഈ പരാമര്‍ശം.
Samayam Malayalam Thomas Isaac


'കയര്‍പിരി തൊഴിലാളികള്‍ക്ക് 600 രൂപ വേതനം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടും 350 രൂപയാണ് ഇപ്പോഴും കൂലി. ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ഭരണം നടത്തുന്ന ആളായി തോമസ് ഐസക് മാറി. സര്‍ സിപിയേക്കാള്‍ വലിയ ഏകാധിപതിയാണ് ഐസക്. കയര്‍ തൊഴിലാളികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം. പ്രതിസന്ധിയുടെ നടുവിലാണ് കയര്‍ മേഖല. ഫാക്ടറികള്‍ ഓരോന്നായി പൂട്ടുകയാണ്. മിനിമം കൂലിപോലും നല്‍കുന്നില്ല. കയര്‍ മേഖലയെ തകര്‍ക്കുന്ന നടപടികളുമായി മന്ത്രി മുന്നോട്ടുപോകുകയാണ്', ആഞ്ചലോസ് വിമര്‍ശിച്ചു. കയര്‍ ഉത്പന്നങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് ആഞ്ചലോസിന്റെ വിമര്‍ശനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്