തിരുവനന്തപുരം: മുതിർന്ന നേതാവും എംഎൽഎയുമായ സി ദിവാകരനെ തിരുവനന്തപുരം ലോക്സഭാ സീറ്റിൽ സ്ഥാനാർഥിയാക്കാൻ സിപിഐയിൽ തീരുമാനം. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻെറ പേരും തിരുവനന്തപുരം സീറ്റിൽ പരിഗണിച്ചിരുന്നു. എന്നാൽ കാനം താൽപര്യമില്ലായ്മ അറിയിച്ചിരുന്നു. തൃശ്ശൂരിൽ രാജാജി മാത്യു തോമസും മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറും വയനാട്ടിൽ പിപി സുനീറിനെയുമാണ് സിപിഐ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ദേശീയ നേതൃത്വവുമായി കൂടി ചർച്ച നടത്തിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രാഥമിക സ്ഥാനാർഥി നിർണയം പൂർത്തിയക്കുന്ന ആദ്യ പാർട്ടി ആയിരിക്കുകയാണ് സിപിഐ. നിലവിൽ തൃശൂർ മാത്രമാണ് സിപിഐയുടെ സിറ്റിങ് സീറ്റ്.
അതത് സീറ്റുകളിലേക്ക് ജില്ലാ നേതൃത്വം നേരത്തെ തന്നെ ചില പേരുകൾ നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം എടുത്തത്. രണ്ട് സിറ്റിങ് എംഎൽഎമാരാണ് നിലവിൽ പട്ടികയിലുള്ളത്. ചിറ്റയം ഗോപകുമാറും സി ദിവാകരനും എംഎൽഎമാരാണ്.
സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രാഥമിക സ്ഥാനാർഥി നിർണയം പൂർത്തിയക്കുന്ന ആദ്യ പാർട്ടി ആയിരിക്കുകയാണ് സിപിഐ. നിലവിൽ തൃശൂർ മാത്രമാണ് സിപിഐയുടെ സിറ്റിങ് സീറ്റ്.
അതത് സീറ്റുകളിലേക്ക് ജില്ലാ നേതൃത്വം നേരത്തെ തന്നെ ചില പേരുകൾ നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം എടുത്തത്. രണ്ട് സിറ്റിങ് എംഎൽഎമാരാണ് നിലവിൽ പട്ടികയിലുള്ളത്. ചിറ്റയം ഗോപകുമാറും സി ദിവാകരനും എംഎൽഎമാരാണ്.