ന്യൂഡൽഹി: മാര്‍ത്താണ്ഡം കായൽ കയ്യേറ്റവിഷയത്തിൽ തോമസ് ചാണ്ടി സുപ്രീം കോടതിയിൽ നല്‍കിയ അപ്പീലിനെതിരെ സിപിഐ കര്‍ഷകസംഘടന നേതാവിന്‍റെ തടസ്സ ഹര്‍ജി. ടിഎൻ മുകുന്ദൻ നല്‍കിയ ഹര്‍ജി സിപിഐ നേതൃത്വത്തിന്‍റെ അനുമതിയോടെയെന്നാണ് സൂചന.
സര്‍ക്കാര്‍ അഭിഭാഷകര്‍ സിപിഎം നോമിനികളായതിനാൽ റവന്യൂ മന്ത്രിയുടെ നിലപാടിന് വിരുദ്ധമാകുമെന്ന ആശങ്കയാണ് തടസ്സഹര്‍ജി നല്‍കാൻ സിപിഐയെ പ്രേരിപ്പിക്കുന്നത്. ഹൈക്കോടതിവിധിയ്ക്കും കളക്ടറുടെ അന്വേഷണറിപ്പോര്‍ട്ടിനും ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. തന്‍റെ ഭാഗം കേള്‍ക്കാതെ കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മന്ത്രിസഭയുടെ കൂട്ടുത്തുരവാദിത്തത്തെ ബാധിക്കില്ലെന്നും തോമസ് ചാണ്ടി ഹര്‍ജിയിൽ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ അഭിഭാഷകര്‍ സിപിഎം നോമിനികളായതിനാൽ റവന്യൂ മന്ത്രിയുടെ നിലപാടിന് വിരുദ്ധമാകുമെന്ന ആശങ്കയാണ് തടസ്സഹര്‍ജി നല്‍കാൻ സിപിഐയെ പ്രേരിപ്പിക്കുന്നത്. ഹൈക്കോടതിവിധിയ്ക്കും കളക്ടറുടെ അന്വേഷണറിപ്പോര്‍ട്ടിനും ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. തന്‍റെ ഭാഗം കേള്‍ക്കാതെ കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മന്ത്രിസഭയുടെ കൂട്ടുത്തുരവാദിത്തത്തെ ബാധിക്കില്ലെന്നും തോമസ് ചാണ്ടി ഹര്‍ജിയിൽ ചൂണ്ടിക്കാട്ടി.