തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ പാര്‍ട്ടി നിലപാടിനെതിരെ പ്രതികരിച്ച സിപിഐ നേതാവ് കെ ഇ ഇസ്മയിലിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി സംസ്ഥാന നേതൃത്വം. ബുധനാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നടപടി ആവശ്യപ്പെട്ടേക്കും.
എന്നാൽ ദേശീയ എക്സിക്യൂട്ടീവ് അംഗമായ ഇസ്മയിലിനെതിരെ സംസ്ഥാനതലത്തിൽ നടപടി സാധ്യമല്ലാത്തതിനാൽ 24, 25 തീയതികളിൽ നടക്കുന്ന ദേശീയ എക്സിക്യൂട്ടീവിൽ വിഷയം ഉന്നയിക്കാനാണ് ഒരു വിഭാഗത്തിന്‍റെ നീക്കം.
ഇരുപാര്‍ട്ടികളും തമ്മിൽ തര്‍ക്കം മൂര്‍ച്ഛിച്ചിരിക്കുന്ന അവസ്ഥയിൽ ഇസ്മയിൽ നടത്തിയ സിപിഎം അനുകൂലപ്രസ്താവനകളാണ് തര്‍ക്കത്തിനിടയാക്കിയത്.
തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും പാര്‍ട്ടി പറഞ്ഞിട്ടാണ് സീറോ ജെട്ടി നിര്‍മാണത്തിന് പണം അനുവദിച്ചതെന്നും ഇസ്മയിൽ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
എന്നാൽ ദേശീയ എക്സിക്യൂട്ടീവ് അംഗമായ ഇസ്മയിലിനെതിരെ സംസ്ഥാനതലത്തിൽ നടപടി സാധ്യമല്ലാത്തതിനാൽ 24, 25 തീയതികളിൽ നടക്കുന്ന ദേശീയ എക്സിക്യൂട്ടീവിൽ വിഷയം ഉന്നയിക്കാനാണ് ഒരു വിഭാഗത്തിന്‍റെ നീക്കം.
ഇരുപാര്‍ട്ടികളും തമ്മിൽ തര്‍ക്കം മൂര്‍ച്ഛിച്ചിരിക്കുന്ന അവസ്ഥയിൽ ഇസ്മയിൽ നടത്തിയ സിപിഎം അനുകൂലപ്രസ്താവനകളാണ് തര്‍ക്കത്തിനിടയാക്കിയത്.
തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും പാര്‍ട്ടി പറഞ്ഞിട്ടാണ് സീറോ ജെട്ടി നിര്‍മാണത്തിന് പണം അനുവദിച്ചതെന്നും ഇസ്മയിൽ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.