തിരുവനന്തപുരം: പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യം ഉണ്ടെങ്കിലും അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കിയതിനു പിന്നാലെ പ്രതികരണവുമായി കാനം രാജേന്ദ്രൻ. പാർട്ടി ഭരണഘടന വായിച്ചതിനാൽ അച്ചടക്കത്തെക്കുറിച്ച് അറിയാമെന്ന് കാനം പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങളിൽ പൊതു പ്രസ്താവന നടത്തണമെങ്കിൽ ബന്ധപ്പെട്ട സംസ്ഥാന നേതൃത്വവുമായി ആലോചിക്കണമെന്നത് സിപിഐയുടെ പെരുമാറ്റ ചട്ടത്തിന്റെ ഭാഗമാണ്. അതിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്ന് കാനം വ്യക്തമാക്കി. Also Read: കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരും; പുതിയ പദവിയിൽ കൃഷ്ണകുമാർ, അഴിച്ചുപണികൾ ഇങ്ങനെ
പരസ്യ വിമർശനം നടത്തിയെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. ഒരു വിഷയത്തിൽ അഭിപ്രായം പറയുകയാണ് ചെയ്തത്. രാഷ്ട്രീയ കാര്യങ്ങളല്ലാതെയുള്ള ബഹുജന പ്രശ്നങ്ങളിൽ പാർട്ടി ബഹുജന സംഘടനകളുടെ നേതാക്കൾക്ക് അഭിപ്രായം പ്രകടിപ്പിക്കാമെന്ന് മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെ കാനം വ്യക്തമാക്കി.
അച്ചടക്കം ലംഘിച്ചെങ്കിൽ തനിക്കെതിരെ നടപടിയെടുക്കണ്ടേ? അത്തരമൊരു നടപടി പാർട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ അമ്പത് വർഷത്തിനിടെ അതിനുള്ള സാഹചര്യം ഉണ്ടാക്കിയിട്ടില്ലെന്നും കാനം പറഞ്ഞു.
Also Read: കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരും; പുതിയ പദവിയിൽ കൃഷ്ണകുമാർ, അഴിച്ചുപണികൾ ഇങ്ങനെ
കേരളാ പോലീസിലെ ആർഎസ്എസ് സാന്നിധ്യം സംബന്ധിച്ച് സിപിഐ ദേശീയ കൗൺസിൽ അംഗം ആനി രാജ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് കേരള-ദേശീയ നേതാക്കൾക്കിടയിൽ ഭിന്നത രൂപപ്പെട്ടത്. ആനി രാജയുടെ വിമര്‍ശനം സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. ഡി രാജ ആനി രാജയെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് നേതാക്കൾക്കിടയിലുള്ള ഭിന്നത വെളിച്ചത്തുവന്നത്.
പരസ്യ വിമർശനം നടത്തിയെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. ഒരു വിഷയത്തിൽ അഭിപ്രായം പറയുകയാണ് ചെയ്തത്. രാഷ്ട്രീയ കാര്യങ്ങളല്ലാതെയുള്ള ബഹുജന പ്രശ്നങ്ങളിൽ പാർട്ടി ബഹുജന സംഘടനകളുടെ നേതാക്കൾക്ക് അഭിപ്രായം പ്രകടിപ്പിക്കാമെന്ന് മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെ കാനം വ്യക്തമാക്കി.
അച്ചടക്കം ലംഘിച്ചെങ്കിൽ തനിക്കെതിരെ നടപടിയെടുക്കണ്ടേ? അത്തരമൊരു നടപടി പാർട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ അമ്പത് വർഷത്തിനിടെ അതിനുള്ള സാഹചര്യം ഉണ്ടാക്കിയിട്ടില്ലെന്നും കാനം പറഞ്ഞു.
Also Read: കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരും; പുതിയ പദവിയിൽ കൃഷ്ണകുമാർ, അഴിച്ചുപണികൾ ഇങ്ങനെ
കേരളാ പോലീസിലെ ആർഎസ്എസ് സാന്നിധ്യം സംബന്ധിച്ച് സിപിഐ ദേശീയ കൗൺസിൽ അംഗം ആനി രാജ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് കേരള-ദേശീയ നേതാക്കൾക്കിടയിൽ ഭിന്നത രൂപപ്പെട്ടത്. ആനി രാജയുടെ വിമര്‍ശനം സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. ഡി രാജ ആനി രാജയെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് നേതാക്കൾക്കിടയിലുള്ള ഭിന്നത വെളിച്ചത്തുവന്നത്.