കണ്ണൂര്‍: മട്ടന്നൂരിന് സമീപം എടയന്നൂരില്‍ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ വെട്ടിക്കൊന്ന കേസ് സിബിഐ നിലപാട് ഇന്ന്. അതിനിടെ, കേസിൽ ഇന്നലെ രണ്ടു സിപിഎം പ്രവത്തകർ കൂടി അറസ്റ്റിലായി.
വാഗണ്‍ ആര്‍ കാറിലെത്തിയാണ് അക്രമികള്‍ ശുഹൈബിനെ വെട്ടിക്കൊന്നത്. സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ബൈജു, ദീപ്‍ചന്ദ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. പിടിയിലായ ദീപ്‍ചന്ദ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്ന ആളാണെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കഴിഞ്ഞ ദിവസം കൊലപാതക ഗൂഢാലോചനയില്‍ നേരിട്ടു പങ്കാളിയായ സംഗീത് എന്നയാള്‍ അറസ്റ്റിലായിരുന്നു. ഈ മാസം ഒന്നിനും രണ്ടു പേര്‍ അറസ്റ്റിലായിരുന്നു. കെ. സഞ്ജയ്, കെ. രജത് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതികളായ ആകാശ് തില്ലങ്കേരി, റിജിന്‍രാജ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
വാഗണ്‍ ആര്‍ കാറിലെത്തിയാണ് അക്രമികള്‍ ശുഹൈബിനെ വെട്ടിക്കൊന്നത്. സി.ഐ.ടി.യു പ്രവര്‍ത്തകന്‍ ബൈജു, ദീപ്‍ചന്ദ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. പിടിയിലായ ദീപ്‍ചന്ദ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്ന ആളാണെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കഴിഞ്ഞ ദിവസം കൊലപാതക ഗൂഢാലോചനയില്‍ നേരിട്ടു പങ്കാളിയായ സംഗീത് എന്നയാള്‍ അറസ്റ്റിലായിരുന്നു. ഈ മാസം ഒന്നിനും രണ്ടു പേര്‍ അറസ്റ്റിലായിരുന്നു. കെ. സഞ്ജയ്, കെ. രജത് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതികളായ ആകാശ് തില്ലങ്കേരി, റിജിന്‍രാജ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.