തിരുവനന്തപുരം: തിരുവനന്തപുരത്തും കണ്ണൂരും സിപിഎം - ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. തിരുവനന്തപുരത്ത് മേയർ വികെ പ്രശാന്തിന് അക്രമത്തിൽ പരിക്കേറ്റതിന് ശേഷം പലയിടങ്ങളിലായി സംഘർഷമുണ്ടായി. സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി.
കരിക്കകത്തുണ്ടായ സംഘർഷത്തിൽ പ്രദീപ്, അരുണ്‍ദാസ് എന്നീ രണ്ട് സിപിഎം പ്രവർത്തകർക്കു വെട്ടേറ്റിട്ടുണ്ട്. അതേ സമയം കണ്ണൂർ അഴീക്കോട് ബിജെപി പ്രവർത്തകനായ വെള്ളക്കൽ സ്വദേശി നിഖിലിന് വെട്ടേറ്റു. പ്രദേശത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിനും പരിക്കേറ്റിട്ടുണ്ട്.
തിരുവല്ലയിൽ സിപിഎം പ്രവർത്തകൻ വെൺപാല സ്വദേശി ജോർജ് ജോസഫിന് വെട്ടേറ്റു.
കരിക്കകത്തുണ്ടായ സംഘർഷത്തിൽ പ്രദീപ്, അരുണ്‍ദാസ് എന്നീ രണ്ട് സിപിഎം പ്രവർത്തകർക്കു വെട്ടേറ്റിട്ടുണ്ട്. അതേ സമയം കണ്ണൂർ അഴീക്കോട് ബിജെപി പ്രവർത്തകനായ വെള്ളക്കൽ സ്വദേശി നിഖിലിന് വെട്ടേറ്റു. പ്രദേശത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിനും പരിക്കേറ്റിട്ടുണ്ട്.
തിരുവല്ലയിൽ സിപിഎം പ്രവർത്തകൻ വെൺപാല സ്വദേശി ജോർജ് ജോസഫിന് വെട്ടേറ്റു.