കൊച്ചി: അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റിന്റെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച സിപിഎം നേതാവിനെതിരെ നടപടി. എറണാകുളം എഡിഎമ്മിന്റെ പേരിൽ വ്യാജ നമ്പർ ഉണ്ടാക്കി അമ്യൂസ്മെന്റ് പാർക്കിലേക്ക് ടിക്കറ്റ് തരപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. സിപിഎം കാക്കനാട് ബ്രാഞ്ച് സെക്രട്ടറി ശ്യാമിനെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരിക്കുന്നത്. പാർക്കിലേക്ക് സൌജന്യ നിരക്കിൽ ടിക്കറ്റ് ഏർപ്പെടുത്താൻ ഇയാൾ ആവശ്യപ്പെട്ടെന്ന് എഡിഎം തൃക്കാക്കര പോലീസിൽ പരാതി നൽകിയിരുന്നു. ഏപ്രിൽ 29നാണ് എഡിഎമ്മിന്റെ പേരിൽ കൊച്ചിയിലെ പ്രമുഖ അമ്യൂസ്മെന്റ് പാർക്കിലേക്ക് ഫോൺ വിളിയെത്തിയത്. എറണാകുളം എഡിഎമ്മാണ് വിളിക്കുന്നതെന്നു പറഞ്ഞാണ് ഫോൺ സന്ദേശം എത്തിയത്. തന്റെ ബന്ധുക്കൾ പാർക്കിലെത്തുന്നുണ്ടെന്നും അവരെ നന്നായി ട്രീറ്റ് ചെയ്യണമെന്നുമാണ് ഫോൺ വിളിച്ചയാൾ പറഞ്ഞത്. എഡിഎം വിളിച്ചതിന്റെ അടിസ്ഥാനത്തിൽ പാർക്കിലെത്തിയവർക്ക് സൌജന്യ പ്രവേശന പാസും ഭക്ഷണവും പാർക്കിൽനിന്നും നൽകി.
രണ്ട് ദിവസത്തിനുശേഷം അമ്യൂസ്മെന്റ് പാർക്കിലെ ജീവനക്കാരൻ എറണാകുളം കളക്ട്രേറ്റിലെത്തി എഡിഎമ്മിനോട് നേരിട്ട് സംസാരിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോൺ വിളിച്ചയാളെ കണ്ടെത്തിയത്.
തന്റെ ഔദ്യോഗിക സ്ഥാനം വ്യാജമായി ഉപയോഗിച്ചതിന് എറണാകുളം എഡിഎം കെ ചന്ദ്രശേഖരൻ നായർ തൃക്കാക്കര പോലീസിൽ പരാതി നൽകുകയായിരുന്നു.
രണ്ട് ദിവസത്തിനുശേഷം അമ്യൂസ്മെന്റ് പാർക്കിലെ ജീവനക്കാരൻ എറണാകുളം കളക്ട്രേറ്റിലെത്തി എഡിഎമ്മിനോട് നേരിട്ട് സംസാരിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോൺ വിളിച്ചയാളെ കണ്ടെത്തിയത്.
തന്റെ ഔദ്യോഗിക സ്ഥാനം വ്യാജമായി ഉപയോഗിച്ചതിന് എറണാകുളം എഡിഎം കെ ചന്ദ്രശേഖരൻ നായർ തൃക്കാക്കര പോലീസിൽ പരാതി നൽകുകയായിരുന്നു.