കണ്ണൂര്‍: നെഹ്രു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയുടെ മരണം സംബന്ധിച്ച കേസിൽ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് സര്‍ക്കാരിനെതിരെ രംഗത്തുവന്ന കുടുംബം വീണ്ടും സിപിഎമ്മിനോടടുക്കുന്നു. സിപിഎം സംഘടിപ്പിച്ച ജിഷ്ണു പ്രണോയ് അനുസ്മരണയോഗത്തിൽ ജിഷ്ണുവിന്റെ അച്ഛൻ അശോകൻ പങ്കെടുത്തു. ജിഷ്ണുവിന്റേത് പാര്‍ട്ടി കുടുംബമാണെന്നും എക്കാലത്തും കുടുംബം പാര്‍ട്ടിയോടൊപ്പം ഉണ്ടാകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ യോഗത്തിൽ പറഞ്ഞു.
ജിഷ്ണു പ്രണോയുടെ മരണം സംബന്ധിച്ച അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപണവുമായി അമ്മ മഹിജ സംസ്ഥാന സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് കേസന്വേഷണം ഫലപ്രദമായി നടത്താൻ സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും കേസിൽ സജീവമായി ഇടപെട്ടിരുന്ന ജിഷ്ണുവിന്റെ ബന്ധു ശ്രീജിത്തിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. ശ്രീജിത്തിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി വിശദീകരിക്കാനായി സിപിഎം വളയത്ത് രാഷ്ട്രീയ വിശദീകരണയോഗവും സംഘടിപ്പിച്ചിരുന്നു.
സിബിഐ അന്വേഷണത്തിൽ പൂര്‍ണ്ണതൃപ്തിയുണ്ടെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ജിഷ്ണുവിന്റെ അച്ഛൻ അശോകൻ മാധ്യമങ്ങളോട് പറഞ്ഞു.
ജിഷ്ണു പ്രണോയുടെ മരണം സംബന്ധിച്ച അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപണവുമായി അമ്മ മഹിജ സംസ്ഥാന സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് കേസന്വേഷണം ഫലപ്രദമായി നടത്താൻ സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും കേസിൽ സജീവമായി ഇടപെട്ടിരുന്ന ജിഷ്ണുവിന്റെ ബന്ധു ശ്രീജിത്തിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. ശ്രീജിത്തിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി വിശദീകരിക്കാനായി സിപിഎം വളയത്ത് രാഷ്ട്രീയ വിശദീകരണയോഗവും സംഘടിപ്പിച്ചിരുന്നു.
സിബിഐ അന്വേഷണത്തിൽ പൂര്‍ണ്ണതൃപ്തിയുണ്ടെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ജിഷ്ണുവിന്റെ അച്ഛൻ അശോകൻ മാധ്യമങ്ങളോട് പറഞ്ഞു.